advertisement

ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും; കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും അനുമതി തേടി ജയില്‍ വകുപ്പ്

Last Updated:

സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടർന്നാണ് ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്.

തിരുവനന്തപുരം∙ വിവാദ ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യത്തിൽ കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടിയ ശേഷമെ ജയിൽ വകുപ്പ് അന്തിമ തീരുമാനമെടുക്കൂ.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യപ്രകാരമാണ് സ്വപ്നയുടെ പേരിൽ പ്രചരിച്ച ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്തു നല്‍കി. എന്നാൽ സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടർന്നാണ് ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്. എന്‍ഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികളുടെ അനുമതിയും തേടും. ഇതിനു ശേഷമെ മൊഴിയെടുക്കാൻ ക്രൈംബ്രാ‍ഞ്ചിന് അനുമതി നൽകൂ.
advertisement
ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാവൂവെന്ന നിയമോപദേശമാണ്  പൊലീസിന് ലഭിച്ചിരിക്കുന്നത്. കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമല്ല. പക്ഷേ കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന  പറയേണ്ടി വരും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും; കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും അനുമതി തേടി ജയില്‍ വകുപ്പ്
Next Article
advertisement
'ജീവനോടെയുണ്ടെങ്കിൽ വേട്ടയാടി കൊല്ലും' നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ 
'ജീവനോടെയുണ്ടെങ്കിൽ വേട്ടയാടി കൊല്ലും' നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ 
  • ഇറാന്റെ ഐആർജിസി നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചു

  • നെതന്യാഹുവിനെ വേട്ടയാടിയും കൊല്ലാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി

  • ഇറാൻ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തി, യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ആക്രമണം നടത്തി

View All
advertisement