കശ്മീർ പുല്‍വാമ വനത്തില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹത്തിന് 10 ദിവസം പഴക്കം

Last Updated:

ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ

മുഹമ്മദ് ഷാനിബ്
മുഹമ്മദ് ഷാനിബ്
മലയാളി യുവാവിന്‍റെ മൃതദേഹം കശ്മീരിലെ പുൽവാമയിലെ (Pulwama) വനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. പുൽവാമയിലെ വനമേഖലയിൽ നിന്ന് കണ്ടെടുത്തപ്പോൾ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.
ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. ബംഗളൂരുവിൽ പോയ യുവാവ് എങ്ങനെ ജമ്മു കശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല.
പഹല്‍ഗാം ഭീകരാക്രമണവുമായി ഷാനിബിന്‍റെ മരണത്തിനു ബന്ധമുണ്ടോ എന്നതടക്കം കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്.
Summary: A Malayali man who went from his home in Kanjirapuzha was found dead in the Pulwama region of Kashmir. The corpse has been found to be older than 10 days. Muhammed Shanib, a 28-year-old, worked in Bengaluru, and the family was informed of him leaving for workplace. However, nobody knows how he landed Jammu and Kashmir at this point. Authorities are investigating the possibilities of his death being linked to the Pahalgam terror attacks taken place in Kashmir
മലയാളം വാർത്തകൾ/ വാർത്ത/Crime/
കശ്മീർ പുല്‍വാമ വനത്തില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹത്തിന് 10 ദിവസം പഴക്കം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement