കാസർഗോഡ് പതിന‍ഞ്ചുകാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; രക്തസാംപിളുകൾ ഡിഎൻഎ പരിശോധനക്ക് അയച്ചു

Last Updated:

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി 48 കാരനായ പിതാവിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസർഗോഡ്: 15 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെയും മകളുടെയും രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി 48 കാരനായ പിതാവിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്വാർട്ടേഴ്‌സിലാണ് അഞ്ച് മക്കളോടൊപ്പം ഇവർ താമസിച്ചിരുന്നത്. താനാണ് ഈ സംഭവത്തിന് ഉത്തരവാദിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പിതാവാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്.
ഇതും വായിക്കുക: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ‌ പരസ്യമായി സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ
പെൺകുട്ടി ഗർഭിണിയായിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെയും നവജാത ശിശുവിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചത്.
advertisement
ഡിഎൻഎ ഫലം വരുന്നതിനു മുൻപുതന്നെ പെൺകുട്ടിയും പിതാവും കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച ഒരു തവണ മാത്രമാണ് ഉപദ്രവിച്ചതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റിലായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പ്രസവാനന്തര പരിചരണത്തിനുശേഷം പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റി. നവജാത ശിശു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പതിന‍ഞ്ചുകാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; രക്തസാംപിളുകൾ ഡിഎൻഎ പരിശോധനക്ക് അയച്ചു
Next Article
advertisement
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
  • ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു.

  • ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹത.

  • ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി‌ എസ് പ്രശാന്ത്, കള്ളനാക്കിയതിന് ആരാണ് സമാധാനം പറയുന്നത് എന്ന് ചോദിച്ചു.

View All
advertisement