advertisement

തമിഴ്നാട്ടിൽ ഭാര്യയെയും 4 മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി

Last Updated:

കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ ഭാര്യയെയും നാല് മക്കളെയും വെട്ടിക്കൊന്നതിനുശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിങ്കള്‍ രാത്രിയാണു സംഭവം. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
തിരുവണ്ണാമല കാഞ്ചി മേട്ടൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കര്‍ഷകത്തൊഴിലാളിയായ പളനിസാമി(45)യാണു ഭാര്യ ഭാര്യ വള്ളി (37), മക്കളായ തൃഷ (15), മോനിഷ (14), ശിവശക്തി (6), മകൻ ധനുഷ് (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മറ്റൊരു മകൾ ഭൂമിക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങികിടക്കുന്ന കുട്ടികളടക്കമുള്ളവരെ കഴുത്തുവെട്ടിയാണു കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണു കൂട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്.
advertisement
പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പളനിസാമി ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു. കരച്ചില്‍കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5 പേര്‍ മരിച്ചിരുന്നു.
അസ്വഭാവിക മരണത്തിനു കേസെടുത്ത തിരുവണ്ണാമല പൊലീസ് അന്വേഷണം തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്നാട്ടിൽ ഭാര്യയെയും 4 മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
Next Article
advertisement
'ചതിയനെന്ന്' വിളിച്ച് രാഹുൽ, 'ദേശദ്രോഹി'യെന്ന് ബിട്ടു; പാർലമെന്റിന് മുന്നിൽ നേതാക്കളുടെ വാക്‌പോര്
'ചതിയനെന്ന്' വിളിച്ച് രാഹുൽ, 'ദേശദ്രോഹി'യെന്ന് ബിട്ടു; പാർലമെന്റിന് മുന്നിൽ നേതാക്കളുടെ വാക്‌പോര്
  • പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയും ബിറ്റുവും തമ്മിൽ രൂക്ഷമായ വാക്‌പോരുണ്ടായി.

  • രാഹുൽ ഗാന്ധി ബിറ്റുവിനെ 'ചതിയൻ' എന്നും ബിട്ടു രാഹുലിനെ 'ദേശദ്രോഹി' എന്നും വിളിച്ചു.

  • ഇരുവരുടെയും വാക്‌പോരിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നു.

View All
advertisement