കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട്  മാനേജറുടെ തലയ്ക്കടിച്ചു

Last Updated:

ഹെൽമെറ്റ് ധരിച്ച് ബിവറേജസ് ഔട്ട്ലെറ്റിൽ പ്രവേശിച്ചത് മാനേജർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട്  മാനേജറുടെ തലയ്ക്കടിച്ചു. കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞ ദിവസം 7 മണിയോടെയായിരുന്നു സംഭവം. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാനേജര്‍ ബേസിലിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാനേജർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം 7 മണിയോടെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ മൂന്ന് പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിനുള്ളിൽ ഹെൽമറ്റ് ധരിക്കുന്നതിന് വിലക്കുള്ളതിനാൽ മാനേജർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇത് വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന ഒരാൾ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു.
advertisement
വീഡിയോ ചിത്രീകരിക്കുന്നത് കണ്ട മാനേജര്‍ മൊബൈൽ ഫോണ്‍ തട്ടിത്തെറിപ്പിച്ചപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചത്. അക്രമിയെ ഔട്ട്ലെറ്റിൽ പിടിച്ചുവച്ചെങ്കിലും വാതിൽ തകർത്ത് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട്  മാനേജറുടെ തലയ്ക്കടിച്ചു
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement