വടകരയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞയാൾ 11 ദിവസത്തിന് ശേഷം പിടിയിൽ

Last Updated:

ജനുവരി 25 നാണ് ട്രൈയിനിന് നേരെ കല്ലേറുണ്ടായത്

(Image: Getty/File)
(Image: Getty/File)
കോഴിക്കോട്: വടകരയ്ക്ക് അടുത്ത് കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണൂക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി '14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർപി എഫ് പാലക്കാട്‌ ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് ' ജനുവരി 25 നാണ് ട്രൈയിനിന് നേരെ കല്ലേറുണ്ടായത്.
സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിന് പിന്നാലെ കല്ലേറുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തലശേരിക്കും മാഹിക്കുമിടയിൽവെച്ച് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ കോച്ചിന്‍റെ ജനൽ ചില്ലുകൾ പൊട്ടിയിരുന്നു. തുടർന്ന് പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടർന്നത്.
advertisement
വന്ദേഭാരത് ട്രെയിനുകൾ സർവീസ് തുടങ്ങിയതിന് ശേഷം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബംഗാളിലുമൊക്കെ കല്ലേറുണ്ടായിരുന്നു. തിരുനെൽവേലിയിലും വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വടകരയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞയാൾ 11 ദിവസത്തിന് ശേഷം പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement