തൊടുപുഴ: ഇടുക്കി കമ്പംമേട്ടിൽ തങ്ങൾക്ക് ജനിച്ച കുഞ്ഞിനെ കമിതാക്കൾ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവർക്ക് ഏഴാം തീയതിയാണ് കുഞ്ഞു ജനിച്ചത്. ഇരുവരും കമ്പംമേട്ടിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു.
Also Read- തിരുവനന്തപുരത്ത് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികളെന്ന വ്യാജേനയാണ് ഇവർ കമ്പംമേട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം കമ്പംമേട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, New born baby