കാസർഗോഡ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

Last Updated:

വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്

മുഹമ്മദ് കുഞ്ഞി
മുഹമ്മദ് കുഞ്ഞി
കാസർഗോഡ്: പതിനാറ് വയസുള്ള ആൺകുട്ടിയെ ലഹരിമരുന്ന നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോക്സോ കേസ്. കാസർഗോഡ് മുളിയാർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്‍റ് പഞ്ചായത്ത് അംഗവുമായ എം. എസ് മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിൽനിന്ന് പുറത്താക്കി.
ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം പിന്നീട് ആൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ആൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്. ആഡൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്
Next Article
advertisement
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; 13കാരനായ സഹപാഠി പിടിയില്‍
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; 13കാരനായ സഹപാഠി പിടിയില്‍
  • പാലക്കാട് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

  • പോലീസ് 13കാരനായ സഹപാഠിയെ പിടികൂടി, പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

  • പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

View All
advertisement