പഠിക്കുന്നതും ജോലി ചെയ്യുന്നതും ബംഗളുരുവിൽ; കൊല്ലത്ത് എത്തിയവരുടെ ബാഗിൽ സൂക്ഷിച്ചത് MDMA

Last Updated:

ട്രെയിൻ മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും കാറിൽ വരവേ ബൈക്കിൽ എക്സ്സൈസിന്റെ പ്രത്യേക സ്‌ക്വാഡ് പിന്തുടരുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലത്തെ ലഹരി വേട്ടയിൽ 61.5ഗ്രാം MDMAയുമായി അഞ്ചുപേർ പിടിയിൽ. കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും വിദ്യാർത്ഥികൾ കൊണ്ടുവന്ന MDMAയാണ് കൊല്ലം എക്സൈസ് പിടികൂടിയത്.
ഇടപ്പള്ളികോട്ട സ്വദേശികളായ ബിവിൻ, മുഹമ്മദ് ഷാ, ആദർശ്, ഹേമന്ത്, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഏറെ നാളായി എക്സ്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് MDMA കടത്തിക്കൊണ്ട് വരവേയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ട്രെയിൻ മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും കാറിൽ വരവേ ബൈക്കിൽ എക്സ്സൈസിന്റെ പ്രത്യേക സ്‌ക്വാഡ് പിന്തുടരുകയായിരുന്നു. ഒപ്പം വാഹന പരിശോധനയും ശക്തമാക്കി. കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ 61.5 ഗ്രാം MDMA കണ്ടെത്തി.
advertisement
പിടിയിലായവരിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഉപയോഗത്തിനും വില്പനയ്ക്കുമായാണ് പ്രതികൾ MDMA എത്തിച്ചതെന്നാണ് വിലയിരുത്തൽ. ഇതിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Summary: The excise department in Kollam seized 61.5 grams of MDMA from students and workers from Bengaluru. The excise team has long been kept them under radar, before jumping into action. They were involved in trafficking MDMA from Bengaluru to Kollam. They reached Kayamkulam in train and travelled by road via motorbikes and cars. The consignment is supposedly meant for consumption and sales
മലയാളം വാർത്തകൾ/ വാർത്ത/Crime/
പഠിക്കുന്നതും ജോലി ചെയ്യുന്നതും ബംഗളുരുവിൽ; കൊല്ലത്ത് എത്തിയവരുടെ ബാഗിൽ സൂക്ഷിച്ചത് MDMA
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement