കടലൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

Last Updated:

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷത്തിൽ രണ്ടാമത്തെ കൊലപാതകമാണ് ഇത്

മതിയളകൻ
മതിയളകൻ
ചെന്നൈ: തമിഴ്നാട് കടലൂർ ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പുതുച്ചേരി സ്വദേശി ജെ മതിയളകൻ (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മതിയളകൻ കൊല്ലപ്പെടുന്നത്. കടലൂർ ജില്ലയിലെ തലങ്കുട പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷത്തിൽ രണ്ടാമത്തെ കൊലപാതകമാണ് ഇത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം ശാന്തിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട മതിയളകൻ. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു മതിയളകൻ. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയളകൻ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മതിയളകനെ തലയ്ക്കും കഴുത്തിനും വെട്ടുകയായിരുന്നു.
advertisement
തലഗുട പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതിയളകന്റെ ഭാര്യ ശാന്തിയും (ഡിഎംകെ) മസ്ലാമണിയും (എഐഎഡിഎംകെ) തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിൽ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്നിക്കിരയാക്കി.
ഇതിനിടെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരൻ മതിവൻ കൊല്ലപ്പെട്ടു. ഈ കേസിൽ മതിയളകൻ ഉൾപ്പെടെ പത്തു പേർ അറസ്റ്റിലായിരുന്നു. ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ദിവസമാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി.
advertisement
English Summary: husband of a panchayat president was hacked to death by an armed five-member gang in full public view at Manjakuppam in Cuddalore district of Tamil Nadu on Tuesday morning.The deceased has been identified as J Mathiazhagan, 45, husband of anchayat president M Shanthi.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടലൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement