18 കാരിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ

Last Updated:

യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട് പുതുപ്പാടിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ (college student) ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജാനിസിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഈ മാസം ഒന്നാം തീയതി രാത്രിയാണ് 18 കാരിയായ വിദ്യാര്‍ത്ഥിനിയെ താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടത്. അന്ന് മുതല്‍ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാൾ യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തിരിച്ചെത്താതിരുന്നതിനാൽ ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചു. ശേഷം യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും, ചുരത്തിലെ ഒൻപതാം വളവിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ്.
Summary: Accused in abusing and abandoning a college-going young woman in Kerala was arrested by police from Coimbatore in Tamilnadu. The 18-year-old woman went missing after she left the hostel, promising to return after visiting home. The incident on June 1 was reported to police once she failed to return. Further investigation led to finding her from the 9th turning in the Thamarassery ghatt
മലയാളം വാർത്തകൾ/ വാർത്ത/Crime/
18 കാരിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement