തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റിൽ

Last Updated:

രണ്ടു പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയായ അൽ അമീർ എന്ന യുവാവാണ് 16 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവും അറസ്റ്റിൽ. പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാർമ്മികത്വം നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂർ സ്വദേശിയായ അൽ – ആമീർ നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു.
പനവൂർ സ്വദേശിയായ അൻസർ സാവത്ത് എന്ന ഉസ്താദ് ആണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്. അൽ – അമീർ രണ്ടു പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീർ പീഡിച്ചു ഈ കേസിൽ ഇയാൾ 2021-ൽ നാലു മാസം ജയിൽ ശിക്ഷ അനുഭവിച്ചു
തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി നിരവധി തവണ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു
തുടർന്ന് വഴക്ക് നടത്തിയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ശൈശവ വിവാഹം നടത്തിയത്
advertisement
പെൺകുട്ടി സ്കൂളിൽ ഹാജരാകാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപ വാസികൾ പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു.
അതിനുശേഷം പോലീസ് നടത്തിയ കൗൺസിലിംഗിലാണ് ശൈശവ വിവാഹത്തെ കുറിച്ച് പെൺകുട്ടി പറയുന്നത്. ഇതോടെ മൂന്നു പേരെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
News Summary- Child marriage was found to have taken place in Nedumangad. In the incident, a youth from Panavoor, the girl’s father and the Ustad, who was involved in child marriage, were arrested.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റിൽ
Next Article
advertisement
'നൊബേൽ സമ്മാനം നൽ‌കണം, ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനം': ഡോണൾഡ് ട്രംപ്
'നൊബേൽ സമ്മാനം നൽ‌കണം, ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനം': ഡോണൾഡ് ട്രംപ്
  • ഡോണൾഡ് ട്രംപ് നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തത് രാജ്യത്തിന് അപമാനമാകുമെന്ന് അഭിപ്രായപ്പെട്ടു.

  • ട്രംപ് ഗാസ സമാധാന പദ്ധതി വിജയിച്ചാൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി അവകാശപ്പെട്ടു.

  • നൊബേൽ സമാധാന സമ്മാനങ്ങൾ ഒക്ടോബർ 10 മുതൽ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ആവകാശവാദം ശക്തമാക്കിയത്.

View All
advertisement