വെഞ്ഞാറമൂട് കൂട്ടക്കൊല: എലിവിഷം കഴിച്ചെന്ന് പ്രതി അഫാൻ; മെഡിക്കൽ കോളേജിലേക്ക് മാറ്റി; വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവച്ചു

Last Updated:

ആറ് പേരെ കൊലപ്പെടുത്തിയെന്ന അഫാന്‍റെ വാക്കുകൾ കേട്ട് പൊലീസും ഞെട്ടി. വെട്ടേറ്റ ആറ് പേരിൽ അഞ്ചുപേരും ദാരുണമായി കൊല്ലപ്പെട്ടു. എലിവിഷം കഴിച്ച പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല

News18
News18
തിരുവനന്തപുരം: എലിവിഷം കഴിച്ചിട്ടുണ്ടെന്നാണ് വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്ക്ക് ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അഫാൻ (23) പറഞ്ഞത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന അഫാന്‍റെ വാക്കുകൾ കേട്ട് പൊലീസും ഞെട്ടി. വെട്ടേറ്റ ആറ് പേരിൽ അഞ്ചുപേരും ദാരുണമായി കൊല്ലപ്പെട്ടു. എലിവിഷം കഴിച്ച പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല.
അടുത്തിടെ വിദേശത്ത് പോയി അടുത്തിടെ മടങ്ങിവന്നയാളാണ് അഫാൻ. തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിന്‍റെ ഭാഗമായുള്ള തർക്കത്തെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, സാമ്പത്തികമായ പ്രശ്നങ്ങളുള്ള കുടുംബമല്ല അഫാന്‍റേതെന്ന് നാട്ടുകാർ പറയുന്നു. അഫാന് മറ്റ് സ്വഭാവദൂഷ്യങ്ങൾ ഉള്ളത് അറിയില്ലെന്നുമാണ് നാട്ടുകാരുടെ വാക്കുകൾ. അതിനാൽ, കൂട്ടക്കൊലയുടെ യഥാർഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
advertisement
പിതാവ് റഹിമിന്‍റെ വിദേശത്തുള്ള ഫർണിച്ചർ ബിസിനസ് പൊളിഞ്ഞുവെന്നും ബന്ധുക്കളോട് സഹായം ചോദിച്ചപ്പോൾ സഹായിച്ചില്ലെന്നും അതിനാൽ എല്ലാവരെയും കൊന്ന് താനും മരിക്കാനാണ് തീരുമാനിച്ചത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെൺസുഹൃത്തിനെയും കൂട്ടത്തിൽ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഓരോരുത്തരെയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ വിശദീകരിച്ചിട്ടുണ്ട്.
അഫാന്‍റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി (88), അഫാന്‍റെ അനുജൻ അഫ്സാൻ (13), പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റവരിൽ അഫാന്‍റെ മാതാവ് ഷെമി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല: എലിവിഷം കഴിച്ചെന്ന് പ്രതി അഫാൻ; മെഡിക്കൽ കോളേജിലേക്ക് മാറ്റി; വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement