Rifa Mehnu Death|റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

Last Updated:

മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ (Rifa Mehnu Death)മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം (post mortem)നടത്തും. മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തും. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിക്കും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു.
മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാർച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ദുബായില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിരുന്നു.
advertisement
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.
കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയാണ് റിഫ. 3 വർഷം മുൻപായിരുന്നു റിഫയും മെഹ്നാസും വിവാഹിതരായത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rifa Mehnu Death|റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
Next Article
advertisement
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ
  • ഇന്ത്യൻ റെയിൽവേ യാത്രാ തീയതി മാറ്റാൻ പുതിയ പരിഷ്കാരം കൊണ്ടുവന്നു, അധിക ചാർജ് ഇല്ലാതെ ഓൺലൈനായി.

  • പുതിയ നയം ജനുവരി മുതൽ പ്രാബല്യത്തിൽ വരും, സീറ്റുകളുടെ ലഭ്യത അനുസരിച്ച് തീയതി മാറ്റാം.

  • പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസം നൽകണം, നിലവിലെ ടിക്കറ്റ് റദ്ദാക്കൽ ചാർജ് ഒഴിവാകും.

View All
advertisement