കൊല്ലത്ത് ഭാര്യയുടെ കൂടെ താമസിക്കുന്ന യുവാവ് ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു

Last Updated:

കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്

പ്രതി ധനേഷ്, കൊല്ലപ്പെട്ട ശ്യാമുസുന്ദർ
പ്രതി ധനേഷ്, കൊല്ലപ്പെട്ട ശ്യാമുസുന്ദർ
കൊല്ലം: പുത്തൂരിൽ യുവാവിനെ കൂടെ താമസിക്കുന്ന യുവതിയുടെ ഭർത്താവ് വീട്ടിൽക്കയറി കുത്തിക്കൊന്നു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവത്തിൽ സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 12 മണിയ്ക്കായിരുന്നു വെൽഡിങ് തൊഴിലാളിയായ ശ്യാമുവിനെ കൊലപ്പെടുത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ഭാര്യയുടെ കൂടെ താമസിക്കുന്ന യുവാവ് ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement