advertisement

കൊല്ലത്ത് ഭാര്യയുടെ കൂടെ താമസിക്കുന്ന യുവാവ് ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു

Last Updated:

കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്

പ്രതി ധനേഷ്, കൊല്ലപ്പെട്ട ശ്യാമുസുന്ദർ
പ്രതി ധനേഷ്, കൊല്ലപ്പെട്ട ശ്യാമുസുന്ദർ
കൊല്ലം: പുത്തൂരിൽ യുവാവിനെ കൂടെ താമസിക്കുന്ന യുവതിയുടെ ഭർത്താവ് വീട്ടിൽക്കയറി കുത്തിക്കൊന്നു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവത്തിൽ സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 12 മണിയ്ക്കായിരുന്നു വെൽഡിങ് തൊഴിലാളിയായ ശ്യാമുവിനെ കൊലപ്പെടുത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ഭാര്യയുടെ കൂടെ താമസിക്കുന്ന യുവാവ് ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു
Next Article
advertisement
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
  • ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗൗരവമേറിയ പരീക്ഷാ രീതി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു

  • പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നീക്കം

  • പരീക്ഷയുടെ ഭയം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി

View All
advertisement