ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ: ഇന്ത്യ ഉടൻ ഹരിതോർജ കയറ്റുമതി ഹബ്ബാകുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
19,744 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ കഴിഞ്ഞയാഴ്ചയാണ് അംഗീകാരം നല്‍കിയത്
ഹരിത ഹൈഡ്രജൻ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കേന്ദ്രം അനുമതി നല്‍കി. 19,744 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ കഴിഞ്ഞയാഴ്ചയാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്കു കീഴില്‍ 8 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, 5 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഊര്‍ജ്ജ സ്രോതസ്സായി ഹൈഡ്രജന്‍
വെള്ളം വിഘടിപ്പിച്ച് കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് വാഹനങ്ങളില്‍ ഇന്ധനമായും എണ്ണ ശുദ്ധീകരണശാലകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ഊര്‍ജ്ജ സ്രോതസ്സായും ഉപയോഗിക്കാം. സൌരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലത്തെ വിഘടിപ്പിച്ചും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ലക്ഷ്യമിടുന്നത് എന്ത്?
advertisement
- മിഷന്റെ പ്രാരംഭ ബജറ്റ് തുക 19,744 കോടി രൂപയാണ്. ഇതില്‍ സൈറ്റ് പ്രോഗ്രാമിന് 17,490 കോടി രൂപയും, പൈലറ്റ് പ്രോജക്റ്റുകള്‍ക്ക് 1,466 കോടി രൂപയും, ഗവേഷണ വികസനത്തിന് 400 കോടി രൂപയും, മറ്റ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
- പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം (എംഎന്‍ആര്‍ഇ) വികസിപ്പിക്കും.
- രാജ്യത്ത് ഏകദേശം 125 GW ന്റെ അനുബന്ധ പുനരുപയോഗ ഊര്‍ജ ശേഷി കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം, പ്രതിവര്‍ഷം കുറഞ്ഞത് 5 MMT (മില്യണ്‍ മെട്രിക് ടണ്‍) ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കുകയാണ് കേന്ദ്രം പദ്ധതി വഴി ലക്ഷ്യമിടുന്നത്.
- 2030 ഓടെ 8 ലക്ഷം കോടി രൂപ നിക്ഷേപിക്കാനും ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതി വഴി ലക്ഷ്യമിടുന്നു.
- 2030 ഓടെ ഫോസില്‍ ഇന്ധന ഇറക്കുമതിയില്‍ 1 ലക്ഷം കോടി രൂപയുടെ കുറവും വാര്‍ഷിക ഹരിതഗൃഹ വാതക പുറന്തള്ളൽ ഏകദേശം 50 MMT കുറക്കാനും ഇത് കാരണമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
advertisement
പദ്ധതിയുടെ പ്രയോജനങ്ങൾ
ഹരിത ഹൈഡ്രജന്റെയും അമോണിയയുടെയും ആഗോള കയറ്റുമതി കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് ഈ പദ്ധതി നല്‍കുന്നതെന്ന് എസിഎംഇ ഗ്രൂപ്പിന്റെ സിഇഒ രജത് സെക്സാരിയ പറഞ്ഞു. പല രാജ്യങ്ങളും ഇതിനകം ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന് സബ്സിഡിയും സപ്പോര്‍ട്ട് പ്രോഗ്രാമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേട്ടങ്ങൾ
- ഹരിത ഹൈഡ്രജനും ഉപോത്പന്നങ്ങളുെ കയറ്റുമതി അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
- വ്യാവസായിക, മൊബിലിറ്റി, ഊര്‍ജ്ജ മേഖലകളുടെ ഡീ കാര്‍ബണൈസേഷന് സഹാകരമാകുന്നു
- ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളെയും ഫീഡ്‌സ്റ്റോക്കുകളെയും ആശ്രയിക്കുന്നത് കുറക്കാന്‍ സഹായിക്കും
- തദ്ദേശീയ ഉല്‍പ്പാദന ശേഷി വികസനം
- തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍
- അത്യാധുനിക സാങ്കേതികവിദ്യകളുടെ വികസനം
advertisement
ഹരിത ഹൈഡ്രജന്റെ ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാന്‍ മിഷന്‍ സഹായകരമാകും. വന്‍തോതിലുള്ള ഹൈഡ്രജന്‍ ഉല്‍പ്പാദനവും ഉപയോഗവും പിന്തുണയ്ക്കാന്‍ കഴിവുള്ള പ്രദേശങ്ങളെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബുകളാക്കി വികസിപ്പിക്കുമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
നയങ്ങള്‍
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും ഏജന്‍സികളും സ്ഥാപനങ്ങളും മിഷന്റെ വിജയം ഉറപ്പാക്കാന്‍ കേന്ദ്രീകൃതവും ഏകോപിതവുമായ നടപടികള്‍ കൈക്കൊള്ളും. മിഷന്റെ മൊത്തത്തിലുള്ള ഏകോപനത്തിന്റെയും നിര്‍വഹണത്തിന്റെയും ചുമതല ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രാലയത്തിനായിരിക്കും.
advertisement
വിദഗ്ധര്‍ പറയുന്നത്
ഈ മിഷന്‍ ഹരിത ഹൈഡ്രജന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2050-ഓടെ ഇന്ത്യന്‍ ഹൈഡ്രജന്റെ ആവശ്യം അഞ്ചിരട്ടിയിലധികമായി 28 മെട്രിക് ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കയറ്റുമതിക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നും അവദ ഗ്രൂപ്പ് ചെയര്‍മാന്‍ വിനീത് മിത്തല്‍ പിടിഐയോട് പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 10, 2023 7:47 AM IST