'#അവള്‍ക്കൊപ്പംമാത്രം; തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല': ആഷിഖ് അബു

Last Updated:

നടി രേവതിയും റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങളായ സിദ്ദിഖും നടി ഭാമയും കൂറുമാറിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇരയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത് എത്തി. നടി രേവതിയും റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്.
തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് കുറിച്ചു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
"തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.
നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം." - ആഷിഖ് കുറിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'#അവള്‍ക്കൊപ്പംമാത്രം; തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല': ആഷിഖ് അബു
Next Article
advertisement
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ അഡ്വ. പി എസ് ശ്രീധരൻപിള്ള
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ ശ്രീധരൻപിള്ള
  • ദീപക്കിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വീഡിയോ പ്രചരിപ്പിച്ച് ലാഭം നേടുന്നവർ വർധിക്കുകയാണെന്നും ശ്രീധരൻപിള്ള.

  • സ്ത്രീകളുടെ സംഭവങ്ങൾ കഥയാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നത് അപകടകരമെന്ന് അഭിപ്രായം.

  • പോലീസ് അസാധാരണ മരണം എന്ന വകുപ്പിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തതിൽ സംശയമുണ്ടെന്നും, ആത്മഹത്യാ പ്രേരണാകുറ്റം ചേർക്കണമെന്നും ശ്രീധരൻപിള്ള.

View All
advertisement