'കല്യാണത്തിന് പട്ട് സാരി ഉടുത്ത് ഒരുങ്ങി പോവാന്‍ മനസ് അനുവദിച്ചില്ല'; മനസ് അവള്‍ക്കൊപ്പമെന്ന് ഭാ​ഗ്യലക്ഷ്മി

Last Updated:

മലയാള സിനിമയിലെ പുരുഷാധിപത്യത്തെ വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി

News18
News18
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് താൻ ആഘോഷങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണെന്ന് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ (IFFK) ഓപ്പൺ ഫോറത്തിൽ സംസാരിക്കവെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യത്തെയും നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെയും അവർ രൂക്ഷമായി വിമർശിച്ചത്.
കഴിഞ്ഞ ദിവസം പങ്കെടുക്കേണ്ടിയിരുന്ന മൂന്ന് വിവാഹ ചടങ്ങുകളും താൻ വേണ്ടെന്ന് വെച്ചതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. പട്ടുസാരിയണിഞ്ഞ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും, തന്റെ ചിന്തകൾ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും വിവാഹത്തിന് ക്ഷണിച്ചവർക്ക് താൻ മറുപടി നൽകിയതായി അവർ പറഞ്ഞു. ഇത്രയും വലിയ പോരാട്ടം നടത്തിയിട്ടും പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നാളെ അയാൾ വീണ്ടും 'ജനപ്രിയ നായകൻ' എന്ന പേരിൽ ആഘോഷിക്കപ്പെട്ടേക്കാം. ഇത് കേവലം ഒരാളുടെ മാത്രം കുറ്റമല്ലെന്നും, നമ്മുടെ സംവിധാനത്തിന്റെ പരാജയമാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
മലയാള സിനിമയിലെ പുരുഷാധിപത്യത്തെ വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. താരങ്ങളെ അതിശക്തരായ 'സ്റ്റാറുകളായി' മാറ്റുന്നത് മാധ്യമങ്ങളാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ നീതി നടപ്പിലാകുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാകണം. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ പൊതുജനങ്ങളും മാധ്യമങ്ങളും ഒരുപോലെ ചിന്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ദിലീപിനെ ഫെഫ്ക (FEFKA) യൂണിയനിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത് വരെ കൂടെയുണ്ടാകുമെന്ന ഉറച്ച നിലപാട് എടുത്തിരിക്കുന്ന അവർ മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ ക്രിസ്മസ് വിരുന്നിൽ അതിജീവിതയോടൊപ്പം പങ്കെടുത്തിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കല്യാണത്തിന് പട്ട് സാരി ഉടുത്ത് ഒരുങ്ങി പോവാന്‍ മനസ് അനുവദിച്ചില്ല'; മനസ് അവള്‍ക്കൊപ്പമെന്ന് ഭാ​ഗ്യലക്ഷ്മി
Next Article
advertisement
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
  • തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചാരകരുടെ ഉപകരണമാകരുതെന്ന് വെള്ളാപ്പള്ളിക്ക് സതീശൻ മുന്നറിയിപ്പ് നൽകി

  • മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട് ഒന്ന് തന്നെയെന്നും മതേതരത്വം ഉറപ്പാക്കുമെന്നും വ്യക്തമാക്കി

  • കേരളത്തിൽ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായി പ്രതിരോധം നടത്തുമെന്നും സതീശൻ

View All
advertisement