ഇനി എന്നാണ് രംഗങ്ങൾക്ക് ജീവൻ നൽകുന്ന മാസ്മരികത ഞങ്ങൾ കാണുക? നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ ശങ്കർ
- Published by:user_57
- news18-malayalam
Last Updated:
Director Shankar on the memories of Nedumudi Venu | നെടുമുടി വേണുവിനെ കുറിച്ച് ശങ്കർ
കാൽനൂറ്റാണ്ടുകൾക്കു മുൻപുള്ള നടനും സംവിധായകനും തമ്മിലെ ബന്ധമാണ് നെടുമുടി വേണുവും ശങ്കറും തമ്മിൽ. കമൽ ഹാസൻ നായകനായ 'ഇന്ത്യൻ' എന്ന സിനിമയിലാണ് ഇവർ ഒന്നിച്ചത്. കൃഷ്ണസാമി എന്ന കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനസ്സിൽ തൊടുന്ന കുറിപ്പുമായി ശങ്കർ എത്തുന്നു.
നെടുമുടി വേണു സാർ മഹാനായ ഒരു നടനായിരുന്നു. ആത്മാർപ്പണവും അച്ചടക്കവും അദ്ദേഹത്തിന് വളരെയേറെയുണ്ടായിരുന്നു. സിനിമാ ലോകത്തിന് വലിയൊരു നഷ്‌ടമാണുണ്ടായിട്ടുള്ളത്. രംഗങ്ങൾക്ക് ജീവൻ നൽകുന്ന താങ്കളുടെ മാസ്മരികത ഞങ്ങൾ ഇനി എന്നാണ് കാണുക, വേണു സാർ? താങ്കളെ ഞങ്ങൾ വളരെയേറെ മിസ് ചെയ്യും. അങ്ങേയ്ക്ക് ആത്മശാന്തി അർപ്പിക്കുന്നു.
ഇന്ത്യൻ 2 ഒരുങ്ങുമ്പോഴും നിറസാന്നിധ്യമായി നെടുമുടി വേണു ഉണ്ടാവും എന്ന പ്രതീക്ഷകൂടിയാണ് ഈ വിയോഗത്തിലൂടെ അസ്തമിച്ചത്.
Also read: 'പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്'; മമ്മൂട്ടി
advertisement
കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
advertisement
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു... (തുടരുന്നു)
advertisement
Also read: ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്: മോഹന്‍ലാല്‍
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 12, 2021 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനി എന്നാണ് രംഗങ്ങൾക്ക് ജീവൻ നൽകുന്ന മാസ്മരികത ഞങ്ങൾ കാണുക? നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ ശങ്കർ









