advertisement

സംസ്ഥാന പുരസ്കാരത്തിൽ '2018'നെ തഴഞ്ഞതിൽ വിവാദം; നിർമാതാവ് വേണു കുന്നപ്പിള്ളിയെ പരോക്ഷമായി വിമർശിച്ച് ജൂഡ് ആൻ‍റണി

Last Updated:

ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം'....

54 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ചൂടുപിടിക്കുകയാണ്. ഓസ്കാർ നോമിനേഷൻ വരെ നേടിയ '2018'നെ സംസ്ഥാന പുരസ്കാരത്തിൽ തഴഞ്ഞതിനെ ചൊല്ലി വിവാദം ശക്തമാവുകയാണ്. അതിനിടയിൽ '2018' സിനിമയുടെ നിർമ്മാതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്ദേഹത്തെ പരോക്ഷമായ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.
എന്തിലുമേതിലും
വർഗീയതയും രാഷ്ട്രീയവും
മാത്രം കാണുന്ന
തമ്പ്രാക്കളുടെ പകയിൽ ,
മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ ,
നിരാശയുടെ തേരിലേറി
വിധിയെ പഴിക്കാതെ ,
പകയേതുമില്ലാത്ത
ആരോവരുന്നൊരു
സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ
എന്തു പറയാൻ......
(അല്ല പിന്നെ)
എന്നാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു മറുപടിയെന്നോണം 'ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം' എന്ന് പൊട്ടിച്ചിരി സ്മൈലിയോടെ ജൂഡ് കമന്റ് ഇട്ടു.
advertisement
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ 2018 ഇടം പിടിച്ചിരുന്നില്ല. 2018 കേരളത്തിൽ ഉണ്ടായ പ്രളയം പാശ്ചാത്തലം ആക്കി എടുത്ത സിനിമയിൽ സർക്കാറിന്റെ ഇടപെടലിനെ കുറിച്ച് കൂടുതലായി ഒന്നും പരാമർശിച്ചില്ല എന്ന് വിമർശനം തുടക്കം തൊട്ടേ നേരിട്ടിരുന്നു. അതേസമയം തന്നെ 2024 റിലീസ് ചെയ്ത ആടു ജീവിതത്തിന് 2023ലെ ജനപ്രിയ സിനിമ എന്ന ലേബലിൽ പുരസ്കാരം നൽകിയതിന്റെ വിവാദവും കടുക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന പുരസ്കാരത്തിൽ '2018'നെ തഴഞ്ഞതിൽ വിവാദം; നിർമാതാവ് വേണു കുന്നപ്പിള്ളിയെ പരോക്ഷമായി വിമർശിച്ച് ജൂഡ് ആൻ‍റണി
Next Article
advertisement
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • പാലക്കാട് തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ സ്ഫോടക വസ്തുവിൽ കയറി പൊട്ടിത്തെറിച്ചു

  • യാത്രക്കാരായ വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും വലിയ ദുരന്തം ഒഴിവായതും ആശ്വാസമായി

  • പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ടെന്നും കർശന നടപടി ആവശ്യമാണ്

View All
advertisement