ഒറ്റ ഷെഡ്യൂളിൽ താര ചിത്രത്തിന്റെ തകർപ്പൻ ആക്ഷൻ; 'കട്ടപ്പ' വീണ്ടും

Last Updated:

ചെന്നൈ ലൊക്കേഷനിൽ ആയിരുന്നു ചിത്രീകരണം

അപകടം നിറഞ്ഞ ആക്ഷൻ രംഗങ്ങൾ പൂർത്തീകരിച്ച സന്തോഷമാണ് 'തീർപ്പുകൾ വിർക്കപ്പെടും' എന്ന തമിഴ് ചിത്രത്തിന്റെ അണിയറക്കാർക്ക്. എന്നാൽ അതിനൊരു കാരണം കൂടിയുണ്ട്. ബാഹുബലിയിലെ കട്ടപ്പയായി വന്ന സത്യരാജ് നായകനാവുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർത്തിയായിരിക്കുന്നു. അതെത്ര ദിവസം എന്നതാണ് പ്രധാനം. കേവലം 15 ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ 'റാപ് അപ്പ്' പറയാൻ. ചെന്നൈ ലൊക്കേഷനിൽ ആയിരുന്നു ചിത്രീകരണം. ഇക്കഴിഞ്ഞ ദിവസം ടൈറ്റിൽ പ്രകാശനം ശിവകാർത്തികേയൻ നിർവ്വഹിച്ചു.
ആ സന്തോഷം മലയാളി കൂടിയായ നിർമ്മാതാവ് സജീവ് മീര സാഹിബ് റാവുത്തർ പങ്കു വയ്ക്കുന്നു. "ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചതിൽ സന്തോഷം. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു. ഒട്ടേറെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഷൂട്ടിംഗ് ആയിരുന്നു. ദിനേശ് സുബ്ബരായൻ ആണ് സംഘട്ടനം. പല ആക്ഷൻ രംഗങ്ങളും ഇതിനു മുൻപ് കണ്ടിട്ടില്ലാത്തവയാണ്. സത്യരാജ് സാർ വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. അതെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങൾ മാർച്ചിൽ ചിത്രീകരിച്ചു ഈദിന് റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്." കേരളത്തിൽ മലയാളം റിലീസ് ഉണ്ടാവും.
advertisement
നിയമം നീതി നൽകാതാവുമ്പോൾ, വ്യക്തികളിൽ ഉണ്ടാവുന്ന രോഷം പ്രമേയമാക്കിയുള്ള ചിത്രമാണ്. മോൺസ്‌ട്രോ 8K വിസ്ത വിഷൻ, വെപ്പൺ 8K ഹീലിയം ക്യാമറകൾ ആദ്യമായി തെന്നിന്ത്യൻ സിനിമയിൽ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ധീരന്റെ കന്നി സംവിധാന സംരംഭമാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒറ്റ ഷെഡ്യൂളിൽ താര ചിത്രത്തിന്റെ തകർപ്പൻ ആക്ഷൻ; 'കട്ടപ്പ' വീണ്ടും
Next Article
advertisement
വിവാദ പരാമർശം പിൻവലിച്ച് ക്ഷമാപണം നടത്തണം; എ കെ ബാലന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു
വിവാദ പരാമർശം പിൻവലിച്ച് ക്ഷമാപണം നടത്തണം; എ കെ ബാലന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു
  • സിപിഎം നേതാവ് എ കെ ബാലന് വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു

  • ബാലന്‍റെ പരാമർശം വിവാദമായതോടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനോട്ടീസ് അയച്ചു

  • മാപ്പ് പറയാത്ത പക്ഷം ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നോട്ടീസിൽ വ്യക്തമാക്കി

View All
advertisement