advertisement

ഒന്നിച്ച് യാത്ര ചെയ്യുന്ന ഋഷി കപൂറും ഇർഫാൻ ഖാനും; ഹൃദയസ്പർശിയായ ചിത്രം വൈറൽ

Last Updated:

A snap from Irrfan Khan and Rishi Kapoor movie goes viral | ജീവിതത്തിലെ ആക്സമികത നിറഞ്ഞ വെള്ളിത്തിരയിലെ നിമിഷം ഏറ്റെടുത്ത് ആരാധകർ

ക്യാൻസറിന്റെ പിടിയിലകപ്പെട്ട രണ്ട് പ്രിയ താരങ്ങളുടെ വിയോഗം അടുത്തടുത്ത ദിവസങ്ങളിൽ ഏൽക്കേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമയും സിനിമാ പ്രേക്ഷകരും. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നടൻ ഇർഫാൻ ഖാനെ ഒരു വർഷത്തിലേറെയായി വേട്ടയാടിക്കൊണ്ടിരുന്ന കുടലിലെ കാൻസർ തട്ടിയെടുത്തത്.
കണ്ടു കൊതിതീരും മുൻപുള്ള ആ വേർപാടിന് തൊട്ടുപിന്നാലെ അഭിനയ തറവാട്ടിലെ കരണവന്മാരിൽ ഒരാളായ ഋഷി കപൂറിനേയും കാൻസർ തട്ടിയെടുത്തെന്ന വാർത്ത കേൾക്കേണ്ടി വന്നു.
Also read: Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും
ജീവിതത്തിലെ ആകസ്മികത വെളിവാക്കുന്ന, ഇവർ ഒന്നിച്ചുള്ള ചിത്രം, വൈറലാവുന്നു. 2013 ൽ റിലീസായ ഡി-ഡേ എന്ന സിനിമയിലാണ് ഋഷിയും ഇർഫാനും ഒന്നിച്ചഭിനയിച്ച ആ രംഗമുള്ളത്‌. അന്ത്യയാത്രയിലും ഇർഫാനൊപ്പം കൂടിയ ഋഷിയോട് ചേർന്നിരുന്ന് കാറിൽ യാത്ര ചെയ്യുന്നാണ് ഫോട്ടോയാണിത്.
advertisement
പാകിസ്താനിലെ അധോലോക തലവന്റെ കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിച്ചത്. ആരുമറിയാതെ ഇവരെ നിരീക്ഷിക്കുന്ന വാലി ഖാൻ എന്ന റോളായിരുന്നു ഇർഫാന്റേത്. ഒടുവിൽ അധോലോക നായകനെ പിടികൂടി ഇന്ത്യയിൽ എത്തിക്കുന്ന ദൗത്യം ഖാൻ വിജയകരമായി പൂർത്തിയാക്കുന്നു. നിഖിൽ അദ്വാനി സംവിധാനം ചെയ്ത ചിത്രമാണിത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒന്നിച്ച് യാത്ര ചെയ്യുന്ന ഋഷി കപൂറും ഇർഫാൻ ഖാനും; ഹൃദയസ്പർശിയായ ചിത്രം വൈറൽ
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement