Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്

Last Updated:

'അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു. നമ്മുടെ സംഭാഷണങ്ങളെ എന്നും വിലമതിക്കും സാർ" - എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ക്യാപ്റ്റൻ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്.

കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 17 ആയി. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേരാണ് മരിച്ചത്. പൈലറ്റ് ക്യാപ്റ്റൻ ഡി.വി സാതേയും സഹ പൈലറ്റ് അഖിലേഷുമാണ് വിമാനദുരന്തത്തിൽ മരിച്ചത്.
വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട പൈലറ്റ് വിങ് കേഡർ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലാണ് പൃഥ്വിരാജ് സാതെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.
'അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു. നമ്മുടെ സംഭാഷണങ്ങളെ എന്നും വിലമതിക്കും സാർ" - എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ക്യാപ്റ്റൻ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്.
അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
advertisement
റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.
അതേസമയം, കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.
advertisement
എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
മലയാളം വാർത്തകൾ/ വാർത്ത/Film/
Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement