advertisement

Adipurush Trailer| ഇനി ബിഗ് സ്ക്രീനിൽ രാമരാവണ യുദ്ധം; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി

Last Updated:

പുതിയ ട്രെയിലർ ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

പ്രഭാസ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി. തിരുപ്പതിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. പ്രഭാസിന്റെ ആയിരക്കണക്കിന് ആരാധകരും ട്രെയിലർ കാണാൻ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രഭാസ്, കൃതി സനോൻ, സണ്ണി സിംഗ്, സംവിധായകൻ ഓം റൗട്ട് എന്നിവരും ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നു.
advertisement
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ആദ്യ ട്രെയിലർ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ആരാധകർ സ്വീകരിച്ച മട്ടാണ്. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം പേരാണ് ട്രെയിലർ കണ്ടത്.
Also Read- ‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
രാമായണ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ പ്രധാനമായും രാമരാവണ യുദ്ധമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് നടി കൃതി സനോനാണ് സീതാ ദേവിയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
advertisement
രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. ഹനുമാനായി ദേവദത്ത നാഗേയും ലക്ഷ്മണനായി സണ്ണി സിംഗും എത്തുന്നു. 500 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 16 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush Trailer| ഇനി ബിഗ് സ്ക്രീനിൽ രാമരാവണ യുദ്ധം; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement