ശ്രീനിഷ് ഫോണിൽ; പേളിക്ക് ബോറടിക്കുന്നു; എന്തു ചെയ്യണമെന്ന് പേളി ആരാധകരോട്

Last Updated:

Pearle Maaney is seeking tips from others on spending time during lockdown days | ഇനി എന്ത് വേണമെന്ന് പേളി പ്രേക്ഷകരോട് ചോദിക്കുകയാണ്

കളിവീട് കെട്ടിയും വ്യായാമം ചെയ്‌തും പുസ്തകം വായിച്ചും പഴയ ഹോബികൾ പൊടിതട്ടിയെടുത്തും എന്ന് വേണ്ട കഴിയും വിധമെല്ലാം ലോക്ക്ഡൗൺ ദിനങ്ങൾ ആസ്വദിക്കാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
വീട്ടിൽ തന്നെ വർക്ക് ഫ്രം ഹോം അവസരമുള്ളവർ പലരും അതിൽ തന്നെ സമയം ചിലവിടുന്നതുകൊണ്ടു അങ്ങനെയെങ്കിലും കുറെ സമയം മാറിക്കിട്ടും. പക്ഷെ സെലിബ്രിറ്റികൾ പലരും ലോക്ക്ടൗണിൽ പെട്ട് പോയിരിക്കുന്ന അവസ്ഥയാണ്. വീട്ടിൽ തന്നെ ഇരുന്നാണ് ഇവരിൽ പലരും സമയം ചിലവിടുന്നത്.
എന്നാൽ തനിക്ക് നേരം പോകുന്നില്ല എന്ന പരാതിയുമായി വരികയാണ് പേളി മാണി. വളരെ കൂൾ ആയി കട്ടിലിൽ കിടന്ന് ഫോണിൽ കാഴ്ചകൾ കാണുകയാണ് ശ്രീനിഷ്. പേളിക്കാവട്ടെ, എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. ആദ്യ ദിവസങ്ങളിലെല്ലാം ഇൻസ്റ്റാഗ്രാമിൽ നിരന്തരം വീഡിയോ ചെയ്താണ് പേളി സമയം തള്ളിവിട്ടത്. പക്ഷെ ദിവസങ്ങളുടെ എണ്ണം കൂടുന്നതോടു കൂടി എന്ത് ചെയ്യാം എന്നുള്ള കൺഫ്യൂഷൻ കൂടി വരുന്നുണ്ട്.
advertisement
പുസ്തക വായന തന്നെ സംബന്ധിച്ച് നടക്കാത്ത കാര്യമെന്ന് പേളി ആദ്യമേ പറയുന്നു. വർക്ക്ഔട്ടും നടക്കില്ലത്രേ. ബോർ അടിച്ചു തുടങ്ങി, ഇനി എന്ത് വേണമെന്ന് പേളി പ്രേക്ഷകരോട് ചോദിക്കുകയാണ്. ഇതാ പേളിയുടെ വീഡിയോ.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീനിഷ് ഫോണിൽ; പേളിക്ക് ബോറടിക്കുന്നു; എന്തു ചെയ്യണമെന്ന് പേളി ആരാധകരോട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement