The Kerala Story | 'നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്; നന്ദിയുണ്ട്'; പ്രതികരണവുമായി നായിക

Last Updated:

ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണെന്ന് നായിക അദാ ശര്‍മ്മ

ദി കേരള സ്റ്റോറി എന്ന സിനിമ കേരളത്തില്‍ ഏറെ വിവാദങ്ങൾക്ക് ഇടവെച്ചിരിക്കുകയാണ്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അരോപിക്കുന്നത്. ഇതേ സമയം ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്.
ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് കരുതുന്നതെന്ന് അദാ ശര്‍മ്മ പറയുന്നു.
advertisement
ഞങ്ങള്‍ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ടെന്ന് നടി പറയുന്നു.
advertisement
ഇത് തീവ്രവാദത്തിനെതിരായ സിനിമയാണ്. തന്‍റെ യൂട്യൂബ് അക്കൗണ്ടിലാണ് നടി പ്രതികരണം നടത്തിയത്. തന്‍റെ കേരള ബന്ധവും അദാ ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങള്‍ പാലക്കാട് നിന്നാണ്. അച്ഛന്‍ തമിഴ്നാട്ടില്‍ നിന്നാണെന്നും നടി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story | 'നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്; നന്ദിയുണ്ട്'; പ്രതികരണവുമായി നായിക
Next Article
advertisement
​'ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം ന്യായീകരിക്കൽ': മുഖ്യമന്ത്രി
​'ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം ന്യായീകരിക്കൽ': മുഖ്യമന്ത്രി
  • നടൻ ദിലീപിന്റെ ഗൂഢാലോചന ആരോപണം അദ്ദേഹത്തിൻ്റെ തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ദിലീപ് ഗൂഢാലോചന ആരോപണം ഉന്നയിച്ചിട്ടില്ല, പൊലീസിനെതിരായ ആരോപണം ന്യായീകരിക്കലാണെന്ന് മുഖ്യമന്ത്രി.

  • കേസിലെ അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

View All
advertisement