'വാരിയൻകുന്നൻ തെറ്റായ തീരുമാനം'; പൃഥ്വിരാജിനോട് എ.പി. അബ്ദുള്ള കുട്ടി

Last Updated:

ഈ വിഷയത്തിൽ നേരിട്ട് കണ്ടാൽ രണ്ട് ചീത്ത പറയണമെന്നുണ്ട്. എന്തായാലും വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നു പൃഥ്വിരാജ് പിന്മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എ പി അബ്ദുള്ളക്കുട്ടി

പൃഥ്വിരാജ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്ന വാരിയംകുന്നൻ എന്ന സിനിമ ചിത്രീകരണത്തിന് മുൻപേ വൻ വിവാദമാണ് സൃഷ്ടിച്ചത്. സിനിമയുടെ സംവിധായകനായ ആഷിഖ് അബുവിനെതിരെയും തിരക്കഥാകൃത്തുക്കൾക്കെതിരെയും ഉണ്ടായ എതിർപ്പിനേക്കാൾ കൂടുതൽ വിമർശനം നായകനായ പൃഥ്വിരാജിനെതിരെയാണ് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിൽ ബി ജെ പി- ആർഎസ്എസ് അനുകൂലികൾ വ്യക്തിപരമായി പോലും പൃഥിരാജിനെ അധിക്ഷേപിയ്ക്കുന്ന സ്ഥിതിയുണ്ടായി.
ഇതിനു ശേഷം പൃഥ്വിരാജ് ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെയും വിമർശനങ്ങൾ തുടരുന്നുണ്ട്.  ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താൻ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി വാരിയൻകുന്നൻ തെറ്റായ തീരുമാനം എന്ന കമന്റിട്ടത്.
അതേസമയം പൃഥ്വിരാജ് തൻ്റെ നല്ല സുഹൃത്താണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പലപ്പോഴും വിളിച്ച് അഭിനന്ദിയ്ക്കാറൊക്കെയുണ്ട്. ഈ വിഷയത്തിൽ നേരിട്ട് കണ്ടാൽ രണ്ട് ചീത്ത പറയണമെന്നുണ്ട്. എന്തായാലും
advertisement
വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നു പൃഥ്വിരാജ് പിന്മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
advertisement
Variyam Kunnan ... worng dessions... Plssss.... എന്നാണ് അബ്ദള്ളകുട്ടിയുടെ കമന്റ്. എന്നാൽ കമന്റിൽ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision  ആക്കിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
'വാരിയൻകുന്നൻ തെറ്റായ തീരുമാനം'; പൃഥ്വിരാജിനോട് എ.പി. അബ്ദുള്ള കുട്ടി
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement