വെറും പത്തേ പത്തു സെക്കൻഡ്; അബുദാബിയുടെ മിനാ പ്ലാസ കെട്ടിടം പൊളിച്ചു

Last Updated:

തുറമുഖ വികസനത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. ഈ സ്ഥലത്ത് വിനോദത്തിനും ഷോപ്പിംഗിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് ലക്ഷ്യം.

അബുദാബി: റെക്കോർഡുകൾ സ്വന്തമാക്കി ഒരു കെട്ടിടം പൊളിക്കൽ. അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയമാണ് ഇന്ന് രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കി തകർത്തത്. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മിനാ പ്ലാസ കെട്ടിടം തകർക്കുന്നത് കാണാൻ എത്തിയത്.
ആധുനിക സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങൾ കൊണ്ട് കെട്ടിടം തകർക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ നിരലധി പേരാണ് പകർത്തിയത്. ഈ രംഗങ്ങൾ പകർത്തിയവർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പങ്കു വയ്ക്കുകയും ചെയ്തു.
advertisement
You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]
കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത് മൊഡേൺ റിയൽ എസ്റ്റേറ്റ് എന്ന സംഘമായിരുന്നു. മിനാ പ്ലാസ പത്തു സെക്കൻഡ് കൊണ്ട് പൊളിച്ചതിലൂടെ പുതിയ റെക്കോഡും സംഘം സ്വന്തമാക്കിയെന്ന് അബുദാബി മീഡിയ അറിയിച്ചു. 144 നിലകളിലായി 165 മീറ്റർ ഉയരത്തിലുള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോഡാണ് സംഘം സ്വന്തമാക്കിയത്.
advertisement
തുറമുഖ വികസനത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. ഈ സ്ഥലത്ത് വിനോദത്തിനും ഷോപ്പിംഗിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വെറും പത്തേ പത്തു സെക്കൻഡ്; അബുദാബിയുടെ മിനാ പ്ലാസ കെട്ടിടം പൊളിച്ചു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement