സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ച് വർഷം തടവും 33 ലക്ഷം രൂപ പിഴയും

Last Updated:

ഇന്റേൺഷിപ്പ് നടത്തി വരികയായിരുന്ന യുവതിയുടെ കയ്യിൽ ഇദ്ദേഹം മോശമായ രീതിയിൽ സ്പർശിച്ചതായാണ് പരാതി

സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യൻ പൗരനായ ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യൻ കോടതി. അഞ്ച് വർഷം തടവും 33.4 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 57 കാരനായ ഇദ്ദേഹം കർണാടക സ്വദേശിയും സൗദിയിലെ ജിസാൻ പ്രവിശ്യയിൽ പാത്തോളജിസ്റ്റുമാണ്. ഇന്റേൺഷിപ്പ് നടത്തി വരികയായിരുന്ന യുവതിയുടെ കയ്യിൽ ഇദ്ദേഹം മോശമായ രീതിയിൽ സ്പർശിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പബ്ലിക് പ്രോസിക്യൂഷൻ അത് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾ മുൻപ് സൗദി അറേബ്യയിലും യുഎഇയിലും ജോലി ചെയ്തിരുന്നതായാണ് വിവരം.
ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു സാമ്പിൾ കാണിക്കുന്നതിനിടെ ഡോക്ടർ കയ്യിൽ സ്പർശിച്ചെന്നാണ് യുവതിയുടെ മൊഴി. അതേസമയം കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കമ്പ്യൂട്ടർ മൗസ് ചലിപ്പിച്ചപ്പോൾ കൈ അബദ്ധത്തിൽ സ്പർശിച്ചതാണെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് യുവതി കേസ് നൽകിയതെന്ന ആരോപണവുമായി പ്രതിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
സൗദി നിയമം അനുസരിച്ച് സാങ്കേതിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗത്തിലൂടെ വ്യക്തികളുടെ അന്തസ്സിനെ ഹനിക്കുന്ന ലൈംഗിക പരമായ വാക്കുകൾ, പ്രവർത്തികൾ, ആംഗ്യങ്ങൾ എന്നിവ നിയമ നടപടികൾക്ക് വിധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ച് വർഷം തടവും 33 ലക്ഷം രൂപ പിഴയും
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement