advertisement

India-China Border Faceoff | ഇന്ത്യ-ചൈന സംഘർഷം; ഡൽഹിയിൽ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം

Last Updated:

ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്ത്, മൂന്നു സേനകളുടെയും മേധാവിമാർ, വിദേശകാര്യമന്ത്രി ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സംഘാർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്ത്, മൂന്നു സേനകളുടെയും മേധാവിമാർ, വിദേശകാര്യമന്ത്രി ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ ഉണ്ടായ സംഘർഷത്തിൽ  ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡിംഗ് ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതായും വിവരമുണ്ട്.
അതേസമയം അക്രമത്തിൽ തോക്കുകൾ ഉപയോഗിച്ച് വെടിവച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
advertisement
യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്.
ഇതിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചർച്ചയായിരുന്നു. ഇരുപ്രദേശങ്ങളിൽ നിന്നും പൂർണ പിൻമാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. പാംഗോങ് തർക്കവിഷയമായി തുടരുകയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Border Faceoff | ഇന്ത്യ-ചൈന സംഘർഷം; ഡൽഹിയിൽ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം
Next Article
advertisement
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
  • മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു

  • മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്ത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉപേക്ഷിച്ചു

  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുമ്പോൾ പ്രദേശവാസികൾ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു

View All
advertisement