advertisement

കനത്ത മഴയില്‍ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി; ബെംഗളൂരുവില്‍ ഇൻഫോസിസ് ജീവനക്കാരി മരിച്ചു

Last Updated:

ബെംഗളൂരുവിലെ കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലാണ് ബാനുരേഖയും കുടുംബവും സഞ്ചരിച്ച കാര്‍ മുങ്ങിയത്

ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി 22-കാരി മരിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ  ഇന്‍ഫോസിസ് ജീവനക്കാരിയായ ബാനുരേഖയാണ് മരിച്ചത്. ബെംഗളൂരുവിലെ കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലാണ് ബാനുരേഖയും കുടുംബവും സഞ്ചരിച്ച കാര്‍ മുങ്ങിയത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ മറ്റു അഞ്ചുപേരെ രക്ഷപ്പെടുത്തി.  ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഈ കുടുംബം. ബെംഗളൂരു ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ബാനുരേഖ കുടുംബത്തോടൊപ്പം അവധി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാറില്‍ നഗരത്തില്‍ ചുറ്റിയത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ബാനുരേഖയുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചു. ‘ഡ്രൈവറടക്കം കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. സ്ഥലങ്ങള്‍ കാണുന്നതിനായി കാര്‍ വാടകയ്‌ക്കെടുത്തതാണ്. അടിപ്പാതയ്ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കനത്ത മഴയിലും കാറ്റിലും ഇത് താഴെ വീണിരുന്നു. ഒരിക്കലും ഇതിലൂടെ കാര്‍ ഓടിക്കാന്‍ പാടില്ലായിരുന്നുവെങ്കിലും വെള്ളക്കെട്ടിലൂടെ ഓടിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഇതിനിടെ കാറിന്റെ ഗ്ലാസ് തകര്‍ന്നു, ഇതോടെ വെള്ളം അകത്തേക്ക് കയറി ഡോറുകള്‍ തുറക്കാന്‍ പറ്റാത്ത സ്ഥിതിയിലായി.ബാനുരേഖ ഒരുപാട് വെള്ളംകുടിച്ചിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു’ ആശുപത്രി സന്ദര്‍ശിച്ച ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
advertisement
ബാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവും കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇതിനിടെ ബാനുരേഖയ്ക്ക് അടിയന്തര ചികിത്സ ആശുപത്രി അധികൃതര്‍ നിഷേധിച്ചെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ എടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.കാര്‍ കുടുങ്ങുന്ന സമയത്ത് മുങ്ങുന്ന വെള്ളം അടിപ്പാതയിലുണ്ടായിരുന്നില്ല. നിലക്കാതെ പെയ്ത മഴയിലും ആലിപ്പഴവര്‍ഷത്തിലും വെള്ളത്തിന്റെ നില ഉയര്‍ന്നുതുടങ്ങി. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് ആളുകള്‍ ഇങ്ങോട്ടേക്കെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
advertisement
സാരിയും കയറും ഇട്ട് നല്‍കിയെങ്കിലും ഇതില്‍ പിടിച്ച് കയറാന്‍ സാധിച്ചില്ല. രണ്ടു പേരെ നീന്തല്‍ വിദഗ്ധരാണ് രക്ഷപ്പെടുത്തിയത്. കോണി കൊണ്ടുവന്നാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. എല്ലാവരേയും പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ കുടുങ്ങിയ കെ.ആര്‍.സര്‍ക്കിള്‍ അടിപ്പാതയില്‍ മറ്റൊരു ഓട്ടോറിക്ഷയും കുടുങ്ങി. വാഹനത്തിന് മുകളില്‍ കയറിയാണ് ഇതിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കനത്ത മഴയില്‍ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി; ബെംഗളൂരുവില്‍ ഇൻഫോസിസ് ജീവനക്കാരി മരിച്ചു
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement