ജമ്മു കശ്മീരിൽ അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചു': കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി അമിത് ഷാ

Last Updated:

അന്താരാഷ്ട്ര രേഖയ്ക്കും നിയന്ത്രണ രേഖയ്ക്കും 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരികൾ തങ്ങളുടെ സഹോദരങ്ങൾ ആണെന്നും അവരെ അംഗീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ റിസർവേഷൻ ആക്ട്, 2004 ഭേദഗതിയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കവെ വെള്ളിയാഴ്ചയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.
അന്താരാഷ്ട്ര രേഖയ്ക്കും നിയന്ത്രണ രേഖയ്ക്കും 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം തന്നെ ഏറെ അനുഭവിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശ്രീനഗറും ന്യൂഡൽഹിയും തമ്മിലുള്ള ഭിന്നിപ്പ് വളരുകയാണെന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ശ്രീനഗറും ന്യൂഡൽഹിയും തമ്മിൽ അഗാധമായ പിളർപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ തല മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തിയ അദ്ദേഹം കശ്മീരിൽ കോൺഗ്രസ് അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കശ്മീരിലെ സംസ്കാരം തങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കശ്മീരിൽ അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചു': കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി അമിത് ഷാ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement