അയോധ്യയിൽ ഒരു മാസത്തിനിടെ സംഭാവനയായി ലഭിച്ചത് 25 കോടി; പണം എണ്ണി തിട്ടപ്പെടുത്താൻ SBIയുടെ ഓട്ടോമാറ്റിക് കൗണ്ടിങ് മെഷീനുകൾ

Last Updated:

ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന സംഭാവനകൾ ഇതിൽ കണക്കുകൂട്ടിയിട്ടില്ല

ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 60 ലക്ഷത്തിലധികം പേർ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും 25 കോടിയോളം രൂപ സംഭാവനയായി മാത്രം ലഭിച്ചുവെന്നും റിപ്പോർട്ട്. സംഭാവനകളുടെ കണക്കെടുപ്പിൽ കൃത്യതയും വേഗവും വരുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാല് ഓട്ടോമാറ്റിക് കൗണ്ടിങ് മെഷീനുകൾ ക്ഷേത്രത്തിൽ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.
സംഭാവനയായി ലഭിച്ചതിൽ 25 കിലോഗ്രാം സ്വർണ്ണവും വെള്ളിയും, ചെക്കുകളും, ഡ്രാഫ്റ്റുകളും, പണവും ഉൾപ്പെടുന്നു. അതേസമയം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന സംഭാവനകൾ ഇതിൽ കണക്കുകൂട്ടിയിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധി പ്രകാശ് ഗുപ്ത പറഞ്ഞു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങൾ പലതും ക്ഷേത്രത്തിൽ ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും ഭഗവാനോടുള്ള ഭക്തിയാൽ അവർ നൽകുന്ന സംഭാവനകൾ ഏതായാലും അത് ക്ഷേത്രത്തിൽ ഇപ്പോൾ സ്വീകരിക്കാറുണ്ടെന്നും ഗുപ്ത പറഞ്ഞു.
വരാനിരിക്കുന്ന രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച് 50 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിയുള്ള പുതിയ കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്നും പുതിയ ഭണ്ഡാരങ്ങൾ സ്ഥാപിച്ചതായും ഗുപ്ത വ്യക്തമാക്കി. സംഭാവനകളുടെ കണക്കെടുപ്പ് കൂടുതൽ സുഗമമാക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഒരു മുറി ഉടനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സ്വർണ്ണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങളെല്ലാം ഉരുക്കുവാനും തുടർ നടപടികൾക്കുമായി കേന്ദ്ര സർക്കാരിലേക്ക് അവ കൈമാറാനും തീരുമാനിച്ചിട്ടുണ്ടെന്നും ഒപ്പം ക്ഷേത്രത്തിന് ലഭിക്കുന്ന ചെക്കുകളും, ഡ്രാഫ്റ്റും, പണവുമെല്ലാം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി എസ്ബിഐയുമായി ചേർന്ന് ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പ് വച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്‌റ്റിയായ അനിൽ മിശ്ര പറഞ്ഞു. കൂടാതെ സംഭാവനകളുടെ കണക്കെടുപ്പിനായി രണ്ട് ഷിഫ്റ്റുകളിലായി കൂടുതൽ ജീവനക്കാരെ എസ്ബിഐ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിൽ ഒരു മാസത്തിനിടെ സംഭാവനയായി ലഭിച്ചത് 25 കോടി; പണം എണ്ണി തിട്ടപ്പെടുത്താൻ SBIയുടെ ഓട്ടോമാറ്റിക് കൗണ്ടിങ് മെഷീനുകൾ
Next Article
advertisement
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
  • കെ മുരളീധരൻ എംഎൽഎ ആയിരിക്കുമ്പോൾ ക്വാർട്ടേഴ്സിലെ മുറി ഓഫീസ് ആയി ഉപയോഗിച്ചതിൽ പ്രശ്നമില്ല.

  • മണ്ഡലവാസികൾക്ക് ക്വാർട്ടേഴ്സിലേക്ക് പ്രവേശന തടസ്സമില്ലെന്നും മറ്റിടം ഓഫീസ് ആക്കിയിട്ടില്ലെന്നും മുരളീധരൻ.

  • കെട്ടിട മുറി ഒഴിയണമോ വേണ്ടയോ എന്നത് പ്രശാന്തിന്റെ തീരുമാനമാണെന്നും തത്കാലം വിവാദത്തിൽ തലയിടില്ലെന്നും മുരളീധരൻ.

View All
advertisement