ബിഹാർ തിരഞ്ഞെടുപ്പിലെ ഗെയിം ചെയിഞ്ചർ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് (JSP) 0 മുതൽ 5 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിഹാർ തിരഞ്ഞെടുപ്പ് പ്രധാനമായും രണ്ട് പ്രധാന മുന്നണികൾ തമ്മിലുള്ള പോരാട്ടമായാണ് കാണുന്നത് . എന്നിരുന്നാലും, ജെഎസ്പി ഈ കണക്കുകളിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർന്ന് വായിക്കാം
ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി 55 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നും ജെഡിയു 60 മുതൽ 70 വരെ സീറ്റുകൾ നേടുമെന്നും ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാഗഠ്ബന്ധൻ ക്യാമ്പിൽ, ആർജെഡി 50-60 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 15-20 സീറ്റുകൾ മാത്രം നേടുമെന്നാണ് പ്രവചനം. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 2020 ൽ അവർ 43 സീറ്റുകൾ നേടിയതിനുശേഷം പാർട്ടിയുടെ വമ്പൻ തിരിച്ചുവരവായിരിക്കും ഇത്. തുടർന്ന് വായിക്കാം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യം (NDA) വലിയ മുന്നേറ്റം നേടുമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചനം. അതേസമയം, 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ മഹാസഖ്യം (MGB) അതിന്റെ സീറ്റ് നിലയിൽ വലിയ ഇടിവ് നേരിടുന്നതായാണ് സൂചന. ജെഡിയുവിന്റെ തിരിച്ചുവരവാണ് എൻഡിഎയുടെ ഭരണത്തുടർച്ചക്ക് ശക്തിപകരുന്നതെന്നാണ് പ്രവചനം. തുടർന്ന് വായിക്കാം
പി-മാർക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നത് എൻഡിഎ 142-162 സീറ്റുകൾ നേടി സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നാണ്. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് 80-98 സീറ്റുകൾ ലഭിക്കും. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് 1-4 സീറ്റുകൾ പ്രവചിക്കുന്നു.
എൻഡിഎ: 142-162
എംജിബി: 80-98
ജെഎസ്‌പി: 1-4
മറ്റുള്ളവർ: 0-3
ചാണക്യ സ്ടാറ്റജീസ് എക്സിറ്റ് പോൾ എൻഡിഎക്ക് 130-138 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം മഹാഗഠ്ബന്ധന് 100-108 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു സീറ്റും നേടില്ലെന്നാണ് പ്രവചനം.
എൻഡിഎ: 130-138
എംജിബി: 100-108
ജെഎസ്‌പി: 0
മറ്റുള്ളവ: 3-5
ബിഹാർ തിരഞ്ഞെടുപ്പിനായുള്ള പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത് എൻഡിഎ 133-159 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ്. മഹാസഖ്യം 75-101 സീറ്റുകൾ നേടാനാണ് സാധ്യത. ജൻ സുരാജ് പാർട്ടി 0-5 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
എൻഡിഎ: 133-159 സീറ്റുകൾ
എംജിബി: 75-101 സീറ്റുകൾ
ജെഎസ്‌പി: 0-5
മറ്റുള്ളവ: 2-8
ദൈനിക് ഭാസ്‌കർ എക്സിറ്റ് പോൾ ബിജെപി നയിക്കുന്ന എൻഡിഎ 145-160 സീറ്റുകൾ നേടി വൻ വിജയം നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം മഹാഗഠ്ബന്ധൻ 73-91 സീറ്റുകൾ നേടും. രണ്ട് ഘട്ടങ്ങളിലും ജൻ സുരാജ് പാർട്ടിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്നാണ് പ്രവചനം.
എൻഡിഎ: 145-160
എംജിബി: 73-91
ജെഎസ്‌പി: 0
മറ്റുള്ളവ: 5-10
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ 133-148 സീറ്റുകൾ നേടി എൻഡിഎയ്ക്ക് മറ്റൊരു ഉജ്ജ്വല വിജയം പ്രവചിക്കുന്നു, അതേസമയം മഹാഗഠ്ബന്ധൻ 87-102 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.
എൻഡിഎ: 133-148
എംജിബി: 87-102
ജെഎസ്‌പി: 0-2
മറ്റുള്ളവർ: 3-6
ജെവിസി-ടൈംസ് നൗ എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 135-150 സീറ്റുകൾ പ്രവചിക്കുന്നു, അതേസമയം മഹാസഖ്യം 88-103 സീറ്റുകൾ നേടും. ജൻ സുരാജ് പാർട്ടി 0-1 സീറ്റുകൾ നേടിയേക്കാം.
എൻഡിഎ: 135-150
എംജിബി: 88-103
ജെഎസ്പി: 0-1
മറ്റുള്ളവര്‍: 3-6
മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 147-167 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. പ്രതിപക്ഷമായ മഹാഗഠ്ബന്ധൻ സഖ്യം 70-90 സീറ്റുകൾ നേടും. ജൻ സുരാജ് പാർട്ടിക്ക് 0-2 സീറ്റുകൾ ലഭിക്കും
എൻഡിഎ: 147-167
എംജിബി: 70-90
ജൻ സുരാജ് പാർട്ടി: 0-2
എഐഎംഐഎം: 2-3
മറ്റുള്ളവ: 0-5
എൻഡിഎ
ബിജെപി: 20-30 സീറ്റുകൾ
ജെഡി (യു): 35-45 സീറ്റുകൾ
എച്ച്‌എഎംഎസ്: 0
എൽജെപി (റാം വിലാസ്): 0-5
ആർഎൽഎം: 0-1
മഹാഗഠ്ബന്ധൻ
ആർജെഡി: 25-35 സീറ്റുകൾ
ഐഎൻസി: 5-10 സീറ്റുകൾ
സിപിഐ (എംഎൽ) (എൽ) + സിപിഎം + സിപിഐ: 10-15
വിഎസ്‌ഐപി: 0
ഐഐപി: 0
ജൻ സുരാജ് പാർട്ടി: 0
ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ 2025 പ്രവചിക്കുന്നത് അനുസരിച്ച്, നിതീഷ് കുമാറിന്റെ ജെ.ഡി.യു. (ജനതാദൾ യുണൈറ്റഡ്) ആദ്യ ഘട്ടത്തിൽ ഏകദേശം 35-45 സീറ്റുകൾ നേടും, അതേസമയം ആർ.ജെ.ഡിക്ക് (രാഷ്ട്രീയ ജനതാദൾ) 25-35 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിജെപി 20-30 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 5-10 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ചിരാഗ് പാസ്വാന്റെ എൽ.ജെ.പി. (റാം വിലാസ്) 0-5 സീറ്റുകൾ നേടാനാണ് സാധ്യത. മൂന്ന് ഇടത് പാർട്ടികൾക്കും കൂടി 10-15 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ 2025 പ്രവചിക്കുന്നത് അനുസരിച്ച്, ബിഹാർ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ എൻഡിഎ 60-70 സീറ്റുകൾ നേടി മുന്നിലെത്തും, അതേസമയം മഹാസഖ്യം (മഹാഗഠ്ബന്ധൻ) 45-55 സീറ്റുകൾ നേടും. ഒന്നാം ഘട്ടത്തിൽ ജൻ സുരാജ് പാർട്ടിക്ക് (JSP) കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും പ്രവചിക്കുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത് 121 സീറ്റുകളിലാണ്.
ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ, സി-വോട്ടർ തുടങ്ങിയ പോളിംഗ് ഏജൻസികൾ പ്രധാന വാർത്താ ചാനലുകളുമായി സഹകരിച്ചാണ് ഈ സർവേകൾ നടത്തുന്നത്. അവർ കർശനമായ സ്ഥിതിവിവരക്കണക്ക് സാമ്പിൾ ടെക്നിക്കുകൾ ഉപയോഗിക്കുന്നു. ബിഹാറിലെ വിവിധ പ്രദേശങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്തുള്ള വോട്ടർമാരുമായി അഭിമുഖം നടത്തി, മത്സരിക്കുന്ന മുന്നണികളുടെ സീറ്റ് നിലയും വോട്ട് വിഹിതവും പ്രവചിക്കുകയാണ് ഇവർ ചെയ്യുന്നത്.