2002 ലെ ഗുജറാത്ത് കലാപത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത പതിനൊന്ന് പേരെ വെറുതെ വിട്ടതിനെതിരെ ബൽകീസ് ബാനു സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ബൽകീസ് ബാനുവിന്റെ ഹരജി പരിഗണിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലാണ് ഗുജറാത്ത് സർക്കാർ പതിനൊന്ന് പ്രതികളേയും വെറുതെവിട്ടത്.
ഗുജറാത്ത് കലാപത്തിൽ ബൽകീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ബൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ 11 പേർക്ക് ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ വിധി പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
Also Read- ‘മതം മാറ്റാൻ ആർക്കും അവകാശമില്ല’; നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നിലപാട് വ്യക്തമാക്കി കേന്ദ്രം
പ്രതികളെ വെറുതേവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് മാസം ഗർഭിണിയായിരുന്നു അക്രമിക്കപ്പെടുമ്പോൾ ബൽകീസ് ബാനു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ബൽകീസ് ബാനു നടത്തിയ നിയമപോരാട്ടത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.