കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്ന സംഭവം; 'ലൗ ജിഹാദ്' പരിശോധിക്കും: ഹരിയാന മുഖ്യമന്ത്രി
- Published by:user_49
Last Updated:
കൊല ചെയ്യപ്പെട്ട തോമറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബല്ലഭാഗിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു
പട്ടാപ്പകൽ കോളേജിന് മുന്നിൽ 21 കാരിയായ നികിത തോമാറിനെ കൊന്ന കേസ് 'ലവ് ജിഹാദുമായി' ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കേന്ദ്രവും സംസ്ഥാന സർക്കാരും ഇത് പരിശോധിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 26 ന് കൊല ചെയ്യപ്പെട്ട തോമറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബല്ലഭാഗിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബല്ലഭാഗിലെ 36 സമുദായങ്ങളിലെ ആളുകൾ മഹാപഞ്ചായത്തും വിളിച്ചു ചേർത്തിരുന്നു.
ബല്ലഭാഗിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു. മഹാപഞ്ചായത്ത് നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ഹരിയാന പോലീസ് ഡിസിപി സുമർ സിംഗ് പറഞ്ഞു.
advertisement
#CaughtOnCam | 21-year-old woman shot dead in Haryana's Faridabad by alleged molester. pic.twitter.com/BBFLhnKd4e
— CNNNews18 (@CNNnews18) October 27, 2020
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. പരീക്ഷയ്ക്കായി കോളേജിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. ഒരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചുവെങ്കിലും അവർ എതിർത്തു. തുടർന്ന് പ്രതികളിലൊരാൾ യുവതിയെ വെടിവക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2020 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്ന സംഭവം; 'ലൗ ജിഹാദ്' പരിശോധിക്കും: ഹരിയാന മുഖ്യമന്ത്രി