advertisement

ഓപ്പറേഷൻ താമര: ഹിമാചൽപ്രദേശ് സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാൻ കോണ്‍ഗ്രസ്

Last Updated:

വിജയിക്കുന്ന സ്ഥാനാർത്ഥികളെ ബസുകളിൽ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം

 (Shutterstock)
(Shutterstock)
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം തുടങ്ങി. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ഭയന്നാണ് കോൺഗ്രസ് നീക്കം.
എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.
വിജയിക്കുന്ന സ്ഥാനാർത്ഥികളെ ബസുകളിൽ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ പ്രിയങ്ക ഹിമാചൽ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചൽ പ്രദേശിൽ നടക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് 35 സീറ്റിലും ബിജെപി 31 സീറ്റിലും മുന്നിട്ടുനിൽക്കുന്നു
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഓപ്പറേഷൻ താമര: ഹിമാചൽപ്രദേശ് സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാൻ കോണ്‍ഗ്രസ്
Next Article
advertisement
എസ്ഡിപിഐ തമിഴ്നാട്ടിൽ കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം ഡിഎംകെ മുന്നണിയിൽ
എസ്ഡിപിഐ തമിഴ്നാട്ടിൽ കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം ഡിഎംകെ മുന്നണിയിൽ
  • തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിൽ എസ് ഡി പി ഐക്ക് ഒരു സീറ്റ് അനുവദിച്ച് കരാർ ഒപ്പുവെച്ചു

  • കോൺഗ്രസും സിപിഎമ്മും സിപിഐയും മുസ്ലിംലീഗുമടങ്ങുന്ന മുന്നണിയിൽ എസ് ഡി പി ഐ മത്സരിക്കും

  • എസ് ഡി പി ഐ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കാൻ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ സമ്മതിച്ചു

View All
advertisement