'പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം': സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി

Last Updated:

എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് യെച്ചൂരി ഇസ്രായേലിനെതിരെ രംഗത്തെത്തിയത്

ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് യെച്ചൂരി ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
‘പലസ്തീനികൾക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎൻ നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം’- യെച്ചൂരി കുറിച്ചു.
advertisement
ഇന്നു രാവിലെ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയത്. ഇസ്രായേൽ സൈനികരെയും സാധാരണക്കാരായ പൗരന്മാരെയും വിദേശികളെയും ഹമാസ് ബന്ദികളാക്കി. ബന്ദികളിൽ ചിലരെ ഹമാസ് വിധിച്ചതായും വിവരമുണ്ട്.
advertisement
റോക്കറ്റ് ആക്രമണത്തിനു പുറമെ, 200 മുതൽ 300 വരെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയും ആക്രമണം നടത്തി. ആയിരം പേർ വരെ നുഴഞ്ഞുകയറിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതിനകം നൂറിലധികം ഇസ്രായേലികൾക്കാണ് ജീവൻ നഷ്ടമായത്. സമീപകാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ ഇസ്രയേലിൽ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സൈനിക പോസ്റ്റുകളും ഇവർ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്.
advertisement
അതിർത്തിയിൽ സംഘർഷങ്ങൾ പതിവാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം': സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement