ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിതാണ പിണറായി സർക്കാർ ജനശ്രദ്ധ തിരിക്കാൻ അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാൻ നോക്കുന്നുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനക്കെതിരെ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
"പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തുന്ന യോഗി ആദിത്യനാഥ് അടക്കുള്ളവരുടെ ഭാഷയാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉപയോഗിച്ചിട്ടുള്ളത്. കോൺഗ്രസ് നേതാക്കൾ സമാനമായ പ്രസ്താവനകൾ ആവർത്തിക്കുന്നു. ഇവർക്കെതിതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അപമാനകരമാണ്."- ബൃന്ദ കാരാട്ട് പറഞ്ഞു.
സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളിക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. പ്രസ്താവനയ്ക്കു ശേഷം നടത്തിയ മാപ്പപേക്ഷ കൊണ്ട് കാര്യമില്ല. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ പദവി രാജി വെക്കുകയോ അല്ലെങ്കിലും കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
പരാമർശം വിവാദമായതിനെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്യാജം ഖേദം പ്രകടിപ്പിപ്പിച്ചിരുന്നു. സർക്കാർ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണെന്നും പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.