മണിപ്പുർ വിഷയത്തിൽ വ്യാജട്വീറ്റ്; മാപ്പു പറഞ്ഞ് സിപിഎം പിബി അംഗം സുഭാഷിണി അലി
- Published by:Rajesh V
- news18-malayalam
Last Updated:
ഞായറാഴ്ച, മണിപ്പൂരിലെ അതിക്രമത്തിന്റേതിനൊപ്പം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് സുഭാഷിണി ട്വീറ്റ് ചെയ്തിരുന്നു
ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത തെറ്റായ ട്വീറ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.
ഞായറാഴ്ച, മണിപ്പൂരിലെ അതിക്രമത്തിന്റേതിനൊപ്പം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് സുഭാഷിണി ട്വീറ്റ് ചെയ്തിരുന്നു. ഇവരാണ് മണിപ്പുരിലെ പ്രതികള്‍. അവരെ, അവരുടെ വസ്ത്രങ്ങളിലൂടെ തിരിച്ചറിയൂ എന്നായിരുന്നു കാണ്‍പുര്‍ മുന്‍ എം പി കൂടിയായ സുഭാഷിണിയുടെ ട്വീറ്റ്.
I am extremely sorry that I retweeted a false tweet regarding 2 individuals who were being identified as the accused in the terrible Manipur case of extreme sexual violence against women. I apologize unconditionally for any embarrassment I caused quite unintentionally
— Subhashini Ali (@SubhashiniAli) July 24, 2023
advertisement
പങ്കുവെച്ചത് വ്യാജവിവരം ആണെന്ന് മനസ്സിലായതിന് പിന്നാലെ, മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട രണ്ടു പേരെ സംബന്ധിച്ച ഒരു വ്യജ ട്വീറ്റ്, റിട്വീറ്റ് ചെയ്തതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. മനഃപൂര്‍വ്വമല്ലാതെ ഞാന്‍ ചെയ്ത ഈ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു- എന്ന് സുഭാഷിണി ട്വീറ്റ് ചെയ്തു.
advertisement
അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ്. നേതാവിന്റെയും മകന്റെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത ആളുകള്‍ക്കെതിരേ മണിപ്പുര്‍ പോലീസ് ഞായറാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 25, 2023 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പുർ വിഷയത്തിൽ വ്യാജട്വീറ്റ്; മാപ്പു പറഞ്ഞ് സിപിഎം പിബി അംഗം സുഭാഷിണി അലി