ഫിൻജാൽ ചുഴലിക്കാറ്റ്: കേന്ദ്രസർക്കാർ തമിഴ് നാടിന് 944.8 കോടി രൂപ ധനസഹായം അനുവദിച്ചു

Last Updated:

ചുഴലിക്കാറ്റിൽ തമിഴ് നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്

News18
News18
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ആശ്വാസം നൽകുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്) നിന്ന് 944.50 കോടി രൂപ തമിഴ്നാടിന് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.തുക രണ്ട് ഗഡുക്കളായാണ് നൽകുക.
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രകൃതി ദുരന്തം ബാധിച്ച സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രം ഒരു ഇന്റർമിനിസ്റ്റീരിയൽ സംഘത്തെ അയച്ചിട്ടുണ്ട്. സംഘത്തിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ധനസഹായം അനുവദിക്കുക.
21,718.716 കോടിയിലധികം രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രം ഈ വർഷം നൽകിയിരുന്നു. ഇതിൽ 26 സംസ്ഥാനങ്ങൾക്ക് എസ് ഡി ആർ എഫിൽ നിന്നും 14,878.40 കോടി രൂപയും 18 സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിൽ നിന്ന് 4,808.32 കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്നും 11 സംസ്ഥാനങ്ങൾക്ക് 1385.45 കോടി രൂപയും നാഷണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് 7 സംസ്ഥാനങ്ങൾക്ക് 646.546 കോടി രൂപയും അനുവദിച്ചിരുന്നു. ധനസഹായത്തിനു പുറമേ എൻഡിആർഎഫ് സംഘത്തെയും ആർമി, എയർഫോഴ്സ് എന്നിവരുടെ സേവനവും സഹായത്തിനായി ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിൽ കേന്ദ്രം ഉറപ്പുവരുത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഫിൻജാൽ ചുഴലിക്കാറ്റ്: കേന്ദ്രസർക്കാർ തമിഴ് നാടിന് 944.8 കോടി രൂപ ധനസഹായം അനുവദിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement