ഖനി ദുരന്തത്തിൽ മരിച്ചെന്ന് കരുതി കുടുംബം ചിതയൊരുക്കിയ 'പരേതൻ' ദിവസങ്ങൾക്ക് ശേഷം വീട്ടിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഫെബ്രുവരി 5-നാണ് മേഘാലയയിലെ താംസ്‌കു മേഖലയിലെ അനധികൃത ഖനിയിൽ സ്ഫോടനമുണ്ടായത്
ഗുവാഹത്തി: മേഘാലയയിലെ കിഴക്കൻ ജയന്തിയാ ഹിൽസിലെ നിയമവിരുദ്ധ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ തൊഴിലാളി ജീവനോടെ വീട്ടിൽ തിരിച്ചെത്തി. അസം ശ്രീഭൂമി ജില്ലയിലെ രതാബാരി സ്വദേശിയായ ശ്യാംബാബു സിൻഹയാണ് സ്വന്തം സംസ്‌കാര ചടങ്ങുകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. ഇതോടെ ഇയാളുടെ പേരിൽ ദഹിപ്പിച്ചത് ആരുടെ മൃതദേഹമായിരുന്നു എന്ന കാര്യത്തിൽ ദുരൂഹത ഉയർന്നിരിക്കുകയാണ്.
ഫെബ്രുവരി 5-നാണ് മേഘാലയയിലെ താംസ്‌കു മേഖലയിലെ അനധികൃത ഖനിയിൽ സ്ഫോടനമുണ്ടായത്. ഡൈനാമിറ്റ് ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ ശ്യാംബാബു ഉൾപ്പെടെ 31 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചിരുന്നത്. രക്ഷാപ്രവർത്തനം അസാധ്യമാണെന്ന് കണ്ട് ഫെബ്രുവരി 9-ന് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയൽ നടപടികൾക്ക് ശേഷം ശ്യാംബാബുവിന്റേതെന്ന് കരുതിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും അവർ അത് സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ശ്യാംബാബു വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഉദ്യോഗസ്ഥരും വീട്ടുകാരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.
മൃതദേഹം തിരിച്ചറിയുന്നതിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. തിരക്കിനിടയിൽ മൃതദേഹങ്ങൾ മാറിപ്പോയതാണോ അതോ രേഖകളിലെ പിഴവാണോ ഇതിന് കാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, അനധികൃത ഖനനം, സ്ഫോടകവസ്തുക്കളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Meghalaya
First Published :
Feb 15, 2026 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഖനി ദുരന്തത്തിൽ മരിച്ചെന്ന് കരുതി കുടുംബം ചിതയൊരുക്കിയ 'പരേതൻ' ദിവസങ്ങൾക്ക് ശേഷം വീട്ടിൽ










