'നിയമം കൈയ്യിൽ എടുക്കരുത്, സമാധാനം നിലനിർത്തുക'; കർഷകരോട് അഭ്യർഥിച്ച് ഡൽഹി പൊലീസ്

Last Updated:

ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു

ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും പ്രതിഷേധിക്കുന്ന കർഷകരോട് അഭ്യർത്ഥിക്കുന്നതായി അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു. ട്രാക്ടർ പരേഡ് അനുവദനീയമായ വഴിയിൽ നിന്ന് വ്യതിചലിച്ച് രാജ്പത്തിലേക്ക് നീങ്ങാനുള്ള ശ്രമത്തിൽ ഐടിഒ ഉൾപ്പെടെയുള്ള നഗരത്തിന്റെ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പോലീസ് കണ്ണീർ വാതകവും കർഷകർക്ക് നേരെ ലാത്തിചാർജും നടത്തിയിരുന്നു.
ഫാം നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന പ്രതിഷേധ സമരം തിരഞ്ഞെടുത്ത റൂട്ടുകളിൽ ട്രാക്ടർ പരേഡായി നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് പോകാൻ കർഷകർ തീരുമാനിച്ചതോടെയാണ് കുഴപ്പങ്ങൾ ഉടലെടുത്തത്.
advertisement
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'നിയമം കൈയ്യിൽ എടുക്കരുത്, സമാധാനം നിലനിർത്തുക'; കർഷകരോട് അഭ്യർഥിച്ച് ഡൽഹി പൊലീസ്
Next Article
advertisement
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
  • കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ യോഗവും ഇന്ന് നടക്കും

  • അംഗങ്ങൾ കക്ഷിബന്ധ രജിസ്റ്ററിൽ ഒപ്പുവെച്ചാൽ വിപ്പ് ലംഘനം കൂറുമാറ്റ നിരോധന നിയമം ബാധകമാകും

  • മുതിർന്ന അംഗം ആദ്യം സത്യവാചകം ചൊല്ലി, പിന്നീട് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

View All
advertisement