ധരോഹർ ഭാരത് കി, പുണൃതാൻ കി കഹാനി: ഇന്ത്യയുടെ പുനരുജ്ജീനത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലർ ജിയോ സിനിമയിൽ

Last Updated:

രാജ്യത്തിന്‍റെ പുനരുജ്ജീവനത്തിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ കൈവരിച്ച വലിയ മുന്നേറ്റങ്ങളെ ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നു

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവും ദേശീയവുമായ ധാർമ്മികതയെക്കുറിച്ചുള്ള അറിവിലാണ് രാജ്യത്തിന്‍റെ വർത്തമാനകാലത്തിന്റെ ശക്തി. ഇന്ത്യയുടെ മാറ്റം അടയാളപ്പെടുത്തുന്ന ഭൂതകാലത്തിലേക്ക് ഒരു യാത്ര നടത്താനും രാജ്യത്തിന്‍റെ പുനരുജ്ജീവനം എങ്ങനെയെന്ന് വിവരിക്കുകയും ചെയ്യുന്ന ‘ധരോഹർ ഭാരത് കി, പുണൃതാൻ കി കഹാനി’ എന്ന ഡോക്യുമെന്‍ററി ദൂരദർശൻ ഏപ്രിൽ 14ന് രാത്രി 8.30ന് സംപ്രേക്ഷണം ചെയ്യുന്നു. ഇതേസമയം ജിയോ സിനിമയിൽ സ്ട്രീം ചെയ്യും. ഈ ഡോക്യുമെന്‍ററിയുടെ ട്രെയിലർ ജിയോ സിനിമ പുറത്തുവിട്ടു. പ്രശസ്ത ഡിജിറ്റൽ മീഡിയ അവതാരക കാമിയ ജാനിയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.
“നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുന്നതിനായി അവരുടെ ജീവിതം മുഴുവൻ സമർപ്പിക്കുന്നു. അവരുടെ ത്യാഗം വെറും വാക്കുകളിൽ അളക്കാനാവില്ല; ഭാവിതലമുറയെ പ്രചോദിപ്പിക്കുന്നതാണ് അതിന്‍റെ മഹത്വം”- ഡോക്യുമെന്‍ററിയിൽ പ്രധാനമന്തി നരേന്ദ്ര മോദി പറയുന്നു.
നമ്മുടെ സാംസ്‌കാരിക ഐക്യത്തിന്റെ ഈ പുനരുജ്ജീവനത്തിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ കൈവരിച്ച വലിയ മുന്നേറ്റങ്ങളെ ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നു. ജാലിയൻ വാലാബാഗ് പോലെയുള്ള നമ്മുടെ ആദരണീയമായ ദേശസ്നേഹ സ്ഥലങ്ങളുടെ സുരക്ഷയും പവിത്രതയും ഉറപ്പാക്കുന്നു; രാമജന്മഭൂമി, കാശി വിശ്വനാഥ് ധാം തുടങ്ങിയ നമ്മുടെ നാഗരിക കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുക; സോമനാഥ് ധാം, കേദാർനാഥ് ധാം; കരാത്പൂർ സാഹിബ് പോലുള്ള ആത്മീയ സ്ഥലങ്ങളെ വരച്ചുകാട്ടുന്നു. സെല്ലുലാർ ജയിൽ പോലുള്ള പ്രചോദനാത്മക സൈറ്റുകളിൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതം എങ്ങനെയെന്ന് കാട്ടിത്തരുന്നു. ഇന്ത്യാ ഗേറ്റിലെ മഹത്തായ നേതാജി പ്രതിമയിലൂടെ നേതാജി ബോസിന്റെ സംഭാവനകൾ വിവരിക്കുന്നു. യുദ്ധസ്മാരകം പോലുള്ള നമ്മുടെ ദേശസ്നേഹികളുടെ ഐതിഹാസിക സംഭാവനകളെ ആദരിക്കുന്നു. അങ്ങനെ പഴയതും വർത്തമാനവും കൂട്ടിയിണക്കുന്നതാണ് ഈ ഡോക്യുമെന്‍ററി.
advertisement
“പുരാതൻ, മഹാൻ പരംപരാവോൻ കേ പ്രതി ആകർഷൻ” അഥവാ നമ്മുടെ പുരാതനവും മഹത്തായതും സമാനതകളില്ലാത്തതുമായ പൈതൃകത്തോടുള്ള താൽപ്പര്യം – സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചരിത്രപരമായ പങ്കാളിത്തത്തോടെ രാജ്യവ്യാപകമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. “ഭാരതത്തിന്റെ നവോത്ഥാനം” എന്ന ഡോക്യുമെന്ററി ഈ ആശയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ അഭിമാനം, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നമ്മുടെ അഭിമാനബോധം നമ്മെ പുനരുജ്ജീവിപ്പിച്ചെങ്കിലും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെയും അവരുടെ ആദരണീയ സ്മരണയുടെയും പ്രാധാന്യം പൂർണ്ണമായി മനസ്സിലാക്കേണ്ടത് ഇന്നത്തെ യുവജനങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി പറയുന്നു.
advertisement
അതുപോലെ, സബർമതി ആശ്രമത്തിന്‍റെ പവിത്രത, ഐക്യ പ്രതിമ, പഞ്ചതീർഥം തുടങ്ങിയ പുതിയ സ്മാരകങ്ങളുടെയും പ്രതിമകളുടെയും നിർമ്മാണത്തിന് പിന്നിലെ കാരണം എന്നിവയെല്ലാം ഈ ഡോക്യുമെന്‍ററിയിൽ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയും. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി, ഇന്ത്യയുടെ വിശാലവും ഊർജ്ജസ്വലവുമായ സംസ്കാരത്തിന്റെ, പുനരുജ്ജീവനമാണ് വരച്ചുകാട്ടുന്നത്. നമ്മുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പാരമ്പര്യത്തെ ഈ ഡോക്യുമെന്‍ററി ആഘോഷിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ധരോഹർ ഭാരത് കി, പുണൃതാൻ കി കഹാനി: ഇന്ത്യയുടെ പുനരുജ്ജീനത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലർ ജിയോ സിനിമയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement