advertisement

പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം

Last Updated:

ഈ വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ മേഖലയിലെ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത

News18
News18
ബെംഗളൂരു: കർണാടകയിലെ കടുവ സങ്കേതങ്ങളിൽ സഫാരി നിരോധിക്കാനുള്ള സർക്കാർ തീരുമാനം തീരുമാനത്തിനെതിരെ വിനോദസഞ്ചാര മേഖലയിലെ സംഘടനകൾ. കർണാടകയിൽ ടൂറിസം മേഖല വലിയ തകർച്ച നേരിടുമ്പോൾ, അയൽ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും ഈ സാഹചര്യം മുതലെടുത്ത് വലിയ വരുമാനം കൊയ്യുകയാണ് എന്നാണ് ആരോപണം.
കടുവകളുടെയും പുള്ളിപ്പുലികളുടെയും ആക്രമണത്തെത്തുടർന്ന് ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ബന്ദിപ്പൂർ, നാഗർഹോള എന്നീ രണ്ട് പ്രധാന കടുവ സങ്കേതങ്ങളിലെ സഫാരികൾ പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സഫാരികൾ ഇത്തരത്തിൽ പൂർണ്ണമായും അടച്ചുപൂട്ടുന്നത്. ഡിസംബറിൽ സഫാരികൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും, വന്യജീവി സങ്കേതങ്ങളുടെ വഹിക്കാനുള്ള ശേഷിയെക്കുറിച്ചുള്ള (Carrying Capacity) റിപ്പോർട്ട് ലഭിക്കാത്തതിനാൽ അന്തിമ തീരുമാനം നീളുകയാണ്.
ഏകദേശം 35 റിസോർട്ടുകൾ അംഗങ്ങളായ കർണാടക ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ (KETRA) ഈ നിരോധനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബന്ദിപ്പൂർ-നാഗരഹോള മേഖലയിലെ ടൂറിസം ബിസിനസുകൾക്ക് പ്രതിദിനം ഏകദേശം 3 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കബിനിയിലെ റിസോർട്ട് ഉടമയായ തോമസ് ഇമ്മാനുവൽ രാമപുരം പറഞ്ഞു.
advertisement
സഫാരി നിരോധനം മൂലം വിനോദസഞ്ചാര മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ അസോസിയേഷൻ അക്കമിട്ടു നിരത്തുന്നു. റിസോർട്ടുകളിലെ താമസം ഈ വർഷം 50 മുതൽ 80 ശതമാനം വരെ കുറഞ്ഞത് വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഏകദേശം 8,000-ത്തോളം പേരുടെ ഉപജീവനമാർഗ്ഗത്തെയാണ് ഈ സാഹചര്യം നേരിട്ട് ബാധിച്ചിരിക്കുന്നത്. കൂടാതെ, നിലനിൽക്കുന്ന അനിശ്ചിതത്വം കാരണം അന്താരാഷ്ട്ര ട്രാവൽ ഏജന്റുകൾ അടുത്ത വർഷത്തേക്കുള്ള ബുക്കിംഗുകൾ നിർത്തിവെച്ചിരിക്കുന്നത് വരും വർഷങ്ങളിലും വിദേശ വിനോദസഞ്ചാരികളുടെ വരവിനെ ദോഷകരമായി ബാധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
advertisement
കർണാടകയിൽ സഫാരി ഇല്ലാതായതോടെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിയുകയാണ്. ഇതുകൂടാതെ വടക്കേ ഇന്ത്യയിലെ രന്തംബോർ, കോർബറ്റ് തുടങ്ങിയ ഇടങ്ങളിലും സഫാരി ബുക്കിംഗിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കർണാടകയിലെ ഈ തീരുമാനം അയൽ സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയ്ക്ക് വലിയ വരുമാന അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
വനസംരക്ഷണവും ഇക്കോ ടൂറിസവും ഒരുമിച്ച് കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്നും വന്യജീവി ആക്രമണങ്ങൾക്ക് സഫാരികളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും റിസോർട്ട് ഉടമകൾ വാദിക്കുന്നു. കർണാടകയിൽ കടുവകളുടെ എണ്ണം വർദ്ധിച്ചത് വന്യജീവി സംരക്ഷണത്തിന്റെ വിജയമാണെന്നും ഇക്കോ ടൂറിസം ഈ പ്രവർത്തനങ്ങൾക്ക് തടസ്സമല്ലെന്നും കെട്ര ഭാരവാഹിയായ അർജുൻ കപൂർ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വന്യജീവി സംരക്ഷണ നിയമങ്ങൾ ഏകീകൃതമായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
advertisement
ഈ വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ മേഖലയിലെ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം
Next Article
advertisement
പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം
പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം
  • കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതങ്ങളിൽ സഫാരി നിരോധനം വിനോദസഞ്ചാര മേഖല തകർന്നത്

  • സഫാരി നിരോധനം മൂലം ടൂറിസം ബിസിനസുകൾക്ക് പ്രതിദിനം 3 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട്

  • അന്തിമ തീരുമാനം നീളുന്നതിനാൽ 8,000 പേരുടെ ഉപജീവനം ബാധിച്ചെന്നും മേഖലയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത

View All
advertisement