കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം

Last Updated:

Lockdown 3.0 | കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും നടന്നുപോകുന്നത് ഒഴിവാക്കണം. ഇവർക്കായി താൽക്കാലിക താമസസ്ഥലങ്ങൾ ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും വേണം

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കാണ് നിർദേശം നൽകിയത്. രാജ്യത്ത് പ്രതിദിനം നൂറോളം ശ്രാമിക് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ ബസുകളിലും മറ്റും കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കിവിടാനുള്ള നടപടികൾ സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
നടന്നുപോകുന്നതിന്‍റെ അപകടാവസ്ഥയെക്കുറിച്ച് കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കണമെന്നും, ഇതിനായി കൌൺസലിങ്ങുകൾ നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
advertisement
കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും നടന്നുപോകുന്നത് ഒഴിവാക്കണം. ഇവർക്കായി താൽക്കാലിക താമസസ്ഥലങ്ങൾ ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും വേണം. നാട്ടിലേക്ക് മടക്കി അയയ്ക്കാൻ ശ്രാമിക് ട്രെയിനുകളോ ബസോ ഏർപ്പെടുത്തി നൽകാനും സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം
Next Article
advertisement
കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
  • ആന്ധ്രയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച് ബസിൽ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.

  • തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി ഉൾപ്പെടെ നാലുപേരെ കുണ്ടറ ഏഴാംകുറ്റിയിൽ വെച്ച്‌ പൊലീസ് പിടികൂടി.

  • റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

View All
advertisement