News18 India Chaupal : 'ധീരമായ പരിഷ്കാരങ്ങൾ തൻ്റേടത്തോടെ തുടരും ': നിർമലാ സീതാരാമൻ

Last Updated:

ഒരു കോടി ആളുകളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിനായി അഞ്ച് പരിശീലന, തൊഴിൽ നൈപുണ്യ പദ്ധതികൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു

രാജ്യത്തിനായി ധീരമായ പരിഷ്കാരങ്ങൾ ഇനിയും തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ വ്യവസ്ഥാപിതമായ പരിഷ്കാരങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളും കേന്ദ്ര സർക്കാർ തുടർന്നും ചെയ്യുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ന്യൂസ് 18 ഇന്ത്യ ചൗപൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ.
ഇന്ത്യയുടെ ജിഡിപിയെ കുറിച്ചും ധനമന്ത്രി സംസാരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം ഒന്നാം പാദത്തിൽ കാര്യമായ നേട്ടം കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എന്നിരുന്നാലും, വരും പാദങ്ങളിൽ ചെലവ് വർദ്ധിക്കുകയും ജിഡിപി വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും എന്ന് അവർ പറഞ്ഞു.
പുതിയ സംരഭങ്ങളെ കുറിച്ചും സീതാരാമൻ സംസാരിച്ചു. വിശ്വകർമ യോജനയ്ക്ക് കീഴിൽ 2.2 കോടി വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ അവർക്ക് കിറ്റുകൾ നൽകുകയും അവർക്ക് കുറച്ച് സാമ്പത്തിക സഹായം നൽകുകയും ചെയ്യും.
advertisement
ഒരു കോടി ആളുകളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിനായി അഞ്ച് പരിശീലന, തൊഴിൽ നൈപുണ്യ പദ്ധതികൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എംഎസ്എംഇകൾക്കായി ഈടുകളില്ലാതെ വായ്പ ലഭിക്കാൻ അവരെ സഹായിക്കുന്നതിന് ഞങ്ങൾ എട്ട് പുതിയ പരിഷ്കരണ നടപടികൾ ചേർത്തിട്ടുണ്ട്.
എംഎസ്എംഇ മേഖലയുടെ വായ്പാ വിഷയത്തിൽ ധനമന്ത്രി പരിപാടിയിൽ സംസാരിച്ചു. എംഎസ്എംഇകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം മെഷിനറികൾ വാങ്ങാൻ ടേം ലോണുകൾ ലഭിക്കുന്നില്ല എന്നതാണ്. ഇത് പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.
advertisement
"ഇടക്കാല ബജറ്റിൽ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുൾപ്പെടെ നാല് വിഭാഗം ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾ  വികസനത്തിന് മുൻഗണന നൽകും."- മോദി 3.0 കേന്ദ്രീകരിച്ച് ധനമന്ത്രി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
News18 India Chaupal : 'ധീരമായ പരിഷ്കാരങ്ങൾ തൻ്റേടത്തോടെ തുടരും ': നിർമലാ സീതാരാമൻ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement