ഡെറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിന് ജെഎന്‍യു മുന്‍ നേതാവ് ഷെഹ്ല റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 505, 153,504 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എസ്എസ്പി നിവേദിത കുക്രേതി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 16 ന് നടത്തിയ ട്വീറ്റിന്റെ പേരിലാണ് കേസ്.
ഉത്തരാഖണ്ഡിലെ കാശ്മീരി വിദ്യാര്ത്ഥികളെക്കുറിച്ചായിരുന്നു ഷെഹ്ല റാഷിദിന്റെ ട്വീറ്റ്. 20 ഓളം കാശ്മീരി പെണ്‍കുട്ടികള്‍ ഡെറാഡൂണിലെ ഹോസ്റ്റലില്‍ കുടുങ്ങികിടക്കുകയാണെന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പുറത്ത് ബഹളം വയ്ക്കുകയാണ് എന്നുമായിരുന്നു ഷെഹ്ലയുടെ ട്വീറ്റ്.
#SOSKashmir 15-20 Kashmiri girls trapped in a hostel in Dehradun for hours now, as an angry mob outside demands that they be expelled from the hostels. This is in Dolphin institute. Police is present but unable to disperse the mob.@INCUttarakhand@uttarakhandcops@ukcopsonline
ഒരു സമുദായത്തിനെതിരെ കുറ്റകൃത്യം ചെയ്യാനോ വിദ്വേഷം പ്രകടിപ്പിക്കാനോ പ്രേരിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജെഎന്‍യു മുന്‍ നേതാവിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫെബ്രുവരി 14 നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.