തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ

Last Updated:

ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് ഇന്ത്യയിലെ ഏക വനിതാ റഫേൽ പൈലറ്റാണ്

News18
News18
ഓപ്പറേഷസിന്ദൂറിനിടെ തടവിലാക്കിയതായി പാകിസ്ഥാഅവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ. ബുധനാഴ്ച റാഫേയുദ്ധവിമാനത്തിപറക്കാനായി ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിപ്രസിഡന്റ് ദ്രൗപതി മുർമു എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയ്ക്കൊപ്പം സ്ക്വാഡ്രലീഡശിവാംഗി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഓപ്പറേഷസിന്ദൂരിനിടെ പാകിസ്ഥാഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും ശിവാംഗി സിംങിനെ യുദ്ധത്തടവുകാരായി പിടികൂടിയെന്നുമുള്ള പാകിസ്ഥാന്റെ വ്യാജ പ്രചരണത്തിനുള്ള കനത്ത തിരിച്ചടിയായി ചിത്രം മാറി.
advertisement
ഉത്തർപ്രദേശിലെ വാരണാസിയി സ്വദേശിയായ ശിവാംഗി സിംഗ് ഇന്ത്യയിലെ ഏക വനിതാ റഫേപൈലറ്റാണ്. 2017-ഐ.എ.എഫ്-ൻ്റെ വനിതാ ഫൈറ്റപൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലാണ് ശിവാംഗി ഇന്ത്യവ്യോമസേനയുടെ ഭാഗമാകുന്നത് . തുടർന്ന് 2020-ലാണ് ശിവാംഗി സിംഗിനെ റഫാപൈലറ്റായി തിരഞ്ഞെടുത്തത്.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ഇന്ത്യ നടത്തിയ ആക്രമണമായ ഓപ്പറേഷസിന്ദൂറിന്റെ സമയത്താണ് ശിവാംഗിയുടെ പേര് വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
advertisement
റാഫേഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുവെന്നും, വെടിവെച്ചിട്ട വിമാനത്തിൽ നിന്ന് ചാടിയ ശേഷം സിയാൽകോട്ടിനടുത്ത് വെച്ച് ശിവാംഗി സിംഗ് പിടിക്കപ്പെട്ടുവെന്നുമായിരുന്നു പാകിസ്ഥാന്റെ അവകാശ വാദം.ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രലീഡശിവാംഗി സിംഗ് പാകിസ്ഥാനിപിടിക്കപ്പെട്ടതായുള്ള പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ അവകാശവാദം വ്യാജമാണ് കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്കിംഗ് ടീം പിന്നീട് വ്യക്തമാക്കിയിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement