advertisement

Covid19| കറുത്ത കോട്ടിന് തത്ക്കാലം വിട; അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്

Last Updated:

അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കും.

ന്യൂഡൽഹി: അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ. കോട്ടും ഗൗണും ധരിക്കുന്നത് വൈറസ് പിടിപെടുന്നത് എളുപ്പമാക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കേസുമായി ബന്ധപ്പെട്ട വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉന്നയിക്കുന്നതിനിടെയാണ് ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയിരുന്നു. ഈ സമയത്ത് അഭിഭാഷകർ കോട്ടും ഗൗണു ധരിക്കാതെയാണ് വാദങ്ങൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് തുടർന്നും തത്ക്കാലം കോട്ടും ഗൗണും വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കറുത്ത കോട്ടിനും ​ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും തത്കാലം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും വേഷമെന്നാണ് സൂചനകൾ.
advertisement
അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Covid19| കറുത്ത കോട്ടിന് തത്ക്കാലം വിട; അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement